അനുബന്ധ വാര്‍ത്തകള്‍
- കമൽ ഹാസനെ മലയാളത്തിലെത്തിച്ച സംവിധായകൻ, മമ്മൂട്ടിയുടെയും ജഗതിയുടെയും അരങ്ങേറ്റവും സേതുമാധവൻ ചിത്രങ്ങളിലൂടെ
- സേതുമാധവന്റെ അടുത്തുചെന്ന് മമ്മൂട്ടി ചോദിച്ചു 'സാര്‍ ഈ സിനിമയില്‍ എനിക്കൊരു റോള്‍..'
- മമ്മൂട്ടിയോട് മത്സരിക്കാന്‍ ദുല്‍ഖര്‍ സല്മാന് ! വാപ്പച്ചിയും മകനും ബോക്സ്ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു
- ആദ്യം മോഹന്‍ലാലിന്റെ 'ആറാട്ട്'; രണ്ടാഴ്ച കഴിഞ്ഞ് മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം', 2022 ഫെബ്രുവരി ആഘോഷമാക്കാന്‍ സിനിമ പ്രേമികള്‍
- പ്രശസ്ത സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു
സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചുനിര്‍ത്തിയ സേതു സാര്‍; വൈകാരികമായി മമ്മൂട്ടി
വിഖ്യാത സംവിധായകന്‍ കെ.എസ്.സേതുമാധവന്റെ നിര്യാണത്തില്‍ അനുശോചിച്ച് മമ്മൂട്ടി. 'സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിര്‍ത്തിയ എന്നും സ്‌നേഹത്തോടും വാത്സല്യത്തോടും ചേര്‍ത്ത് നിര്‍ത്തിയ സേതു സാറിന് ആദരാഞ്ജലികള്‍,' മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചെന്നൈയില്‍ വച്ചായിരുന്നു സേതുമാധവന്റെ അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള സംവിധായകനാണ് സേതുമാധവന്‍. സമഗ്രസംഭാവനകളെ പരിഗണിച്ച് 2009 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.