വിംബിൾഡൺ: ഫെഡറര്‍ - ജ്യോക്കോവച് ഫൈനല്‍
വിംബിൾഡൺ ടെന്നീസ് ടൂർണമെന്റില്‍ വീണ്ടുമൊരു കനത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നു. പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിൽ സ്വിസ് താരം റോജർ ഫെഡററും സെർബിയയുടെ നൊവാക് ജ്യോക്കോവചും നേര്‍ക്കുനേര്‍ വരുന്നതോടെയാണ് ഈ അവസരത്തിന് കളമൊരുങ്ങുന്നത്.
വെള്ളിയാഴ്ച നടന്ന സെമി ഫൈനലുകളിൽ ഫെഡറർ കാനഡയുടെ മിലോസ് റയോണിക്കിനെയും ജ്യോക്കോവിച് ബൾഗേരിയൻ താരം ഗ്രിഗർ ദിമിത്രോവിനെയും പരാജയപ്പെടുത്തി. 23-കാരനായ റയോണിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ ഫൈനലിലെത്തിയത്. സ്കോർ: 6-4,6-4,6-4.
66മത് റാങ്കുകാരനായ ദിമിത്രോവ് ലോക രണ്ടാം റാങ്കുകാരനായ ജ്യോക്കോവിചിന് കനത്ത വെല്ലുവിളയാണ് ഉയർത്തിയത്. ആദ്യന്തം ആവേശകരമായിരുന്ന മത്സരത്തിൽ 6-4, 3-6, 7-6(2), 7-6(7) എന്ന സ്കോറിനാണ് ദിമിത്രാവ് കീഴടങ്ങിയത്.
2011ലാണ് ജ്യോക്കോവിച് വിംബിൾഡൺ കിരീടം നേടിയത്. നിലവിലെ ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവാണ് കൂടിയാണ് ജ്യോക്കോവിച്. വിംബിൾഡൺ കിരീടത്തിൽ ഏഴു തവണ മുത്തമിട്ടതാരമാണ് ഫെഡറർ. അതുകൊണ്ടുതന്നെ, ഞാറാഴ്ച നടക്കുന്ന ഫൈനലിൽ കടുത്ത പോരാട്ടം പ്രതീക്ഷിക്കാം.
വെള്ളിയാഴ്ച നടന്ന സെമി ഫൈനലുകളിൽ ഫെഡറർ കാനഡയുടെ മിലോസ് റയോണിക്കിനെയും ജ്യോക്കോവിച് ബൾഗേരിയൻ താരം ഗ്രിഗർ ദിമിത്രോവിനെയും പരാജയപ്പെടുത്തി. 23-കാരനായ റയോണിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ ഫൈനലിലെത്തിയത്. സ്കോർ: 6-4,6-4,6-4.
66മത് റാങ്കുകാരനായ ദിമിത്രോവ് ലോക രണ്ടാം റാങ്കുകാരനായ ജ്യോക്കോവിചിന് കനത്ത വെല്ലുവിളയാണ് ഉയർത്തിയത്. ആദ്യന്തം ആവേശകരമായിരുന്ന മത്സരത്തിൽ 6-4, 3-6, 7-6(2), 7-6(7) എന്ന സ്കോറിനാണ് ദിമിത്രാവ് കീഴടങ്ങിയത്.