അനുബന്ധ വാര്ത്തകള്
- സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കൊവിഡ്, 90 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 10.22
- പലസ്തീന് 10 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകുമെന്ന് ഇസ്രായേൽ
- ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് 2 ലക്ഷം നല്കി ടോവിനോ തോമസ്
- അധികം ബസുകൾ ഒറ്റയക്കമുള്ളവ, ബസ് സർവീസ് നടത്താനുള്ള മാനദണ്ഡം അപ്രായോഗികമെന്ന് ഉടമകൾ
- കൊവിഡ് ആശ്വാസം: ട്രാൻസ്ജെൻഡേഴ്സിന് 4,000 രൂപയും അരിയും നൽകുമെന്ന് തമിഴ്നാട് സർക്കാർ
ഓക്‌സിജൻ അളവ് കുറഞ്ഞു, മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ
ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മിൽഖാ സിങ്ങിനെ ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച്ച നടന്ന കൊവിഡ് പരിശോധനയിൽ മിൽഖ നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം പനി കൂടുകയും ഓക്‌സിജൻ കുറയുകയുമായിരുന്നു.
ജൂൺ മൂന്നിനാണ് മിൽഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഡിസ്ച്ചാർജ് ആയശേഷം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതൊടെ ചണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിലായിരുന്നു 91 കാരനായ മിൽഖ.
ഇതിനിടയിൽ ജൂൺ പതിനാലിന് മിൽഖാ സിങ്ങിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻക്യാപ്റ്റനുമായ നിർമൽ കൗർ അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇവർ മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ ഏക അത്ലറ്റാണ് മിൽഖാ സിങ്. 960ലെ റോം ഒളിമ്പിക്‌സിൽ 400 മീറ്ററിൽ മിൽഖ നാലാമതെത്തിയിരുന്നു. 0.1 സെക്കന്റ് വ്യത്യാസത്തിലായിരുന്നു അന്ന് മിൽഖയ്ക്ക് ഒളിമ്പിക്‌സ് മെഡൽ നഷ്ടമായത്.