അനുബന്ധ വാര്‍ത്തകള്‍
- എന്റെ ഭ്രാന്തന് പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു: മറഡോണയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം
- ഒരുദിവസം നമുക്ക് ആകാശത്ത് ഒരുമിച്ചു കളിക്കാം: മറഡോണയുടെ വിയോഗത്തില്‍ പെലെ
- ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ, എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു: മുഖ്യമന്ത്രി
- തകർത്തുവീശി നിവാർ, രണ്ട് മരണം, ചെന്നൈയിൽ കനത്ത മഴ തുടരുന്നു
- മറഞ്ഞത് ഫുട്ബോൾ മാന്ത്രികൻ, മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് ഫുട്ബോൾ പ്രേമികൾ
ഫുട്ബോള്‍ രാജാവിനെ അനുസ്മരിച്ച് മെസിയും റൊണാള്‍ഡോയും
ഫുട്ബോള്‍ രാജാവിനെ അനുസ്മരിച്ച് മെസിയും റൊണാള്‍ഡോയും. ഏറ്റവും ദുഖഭരിതമായ ദിനം. ഡീഗോ നിങ്ങള്‍ മരിക്കുന്നില്ല. കാരണം നിങ്ങള്‍ അനശ്വരനാണ് എന്നാണ് ലയണല്‍ മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മറഡോണയുടെ സ്നേഹ വാല്‍സല്യങ്ങളും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങിയ താരമാണ് മെസ്സി. സമാനതകളില്ലാത്ത മാന്ത്രികന് പകരക്കാരില്ലെന്നും മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പറഞ്ഞു.
അതേസമയം ഫുട്ബോളിനും കായിക മേഖലയ്ക്കും മികച്ചൊരു താരത്തെയാണ് നഷ്ടമായതെന്ന് സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞു. മറഡോണ എന്ന പ്രതിഭ കാരണമാണ് താന്‍ ഫുട്ബോള്‍ കണ്ട് വളര്‍ന്നതെന്ന് മുന്‍ ശ്രീലങ്കന്‍ നായകന് മഹേല ജയവര്‍ധന ട്വിറ്ററില്‍ കുറിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് മറഡോണ തന്റെ കായിക ജീവിതത്തോട് വിടപറഞ്ഞത്.