അനുബന്ധ വാര്‍ത്തകള്‍
- ഒരുദിവസം നമുക്ക് ആകാശത്ത് ഒരുമിച്ചു കളിക്കാം: മറഡോണയുടെ വിയോഗത്തില്‍ പെലെ
- ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ, എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു: മുഖ്യമന്ത്രി
- തകർത്തുവീശി നിവാർ, രണ്ട് മരണം, ചെന്നൈയിൽ കനത്ത മഴ തുടരുന്നു
- മറഞ്ഞത് ഫുട്ബോൾ മാന്ത്രികൻ, മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് ഫുട്ബോൾ പ്രേമികൾ
- ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
എന്റെ ഭ്രാന്തന് പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു: മറഡോണയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം
എന്റെ ഹീറോ ഇനിയില്ലെന്ന് മറഡോണയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസവും ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാഗുലി പറഞ്ഞു. എന്റെ ഭ്രാന്തന് പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു, നിങ്ങള്‍ കാരണമാണ് ഞാന്‍ ഫുട്ബോള്‍ കണ്ടതെന്നും ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ഫുട്ബോളിനും കായിക മേഖലയ്ക്കും മികച്ചൊരു താരത്തെയാണ് നഷ്ടമായതെന്ന് സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞു. മറഡോണ എന്ന പ്രതിഭ കാരണമാണ് താന്‍ ഫുട്ബോള്‍ കണ്ട് വളര്‍ന്നതെന്ന് മുന്‍ ശ്രീലങ്കന്‍ നായകന് മഹേല ജയവര്‍ധന ട്വിറ്ററില്‍ കുറിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് മറഡോണ തന്റെ കായിക ജീവിതത്തോട് വിടപറഞ്ഞത്.