അനുബന്ധ വാര്‍ത്തകള്‍
- 41 വർഷത്തെ കാത്തിരിപ്പിന് അറുതി, ആഷ്ലി ബാർട്ടി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ: മുന്നിലുള്ളത് അപൂർവ നേട്ടം
- വേണ്ടത് ഒരേയൊരു വിജയം മാത്രം, ചരിത്രനേട്ടത്തിനരികെ നദാൽ, നേടുമോ ഇരുപത്തിയൊന്നാം ഗ്രാൻസ്ലാം?
- ഇതെന്റെ അവസാന സീസൺ: ടെന്നീസ് കോർട്ടിനോട് വിടപറയാനൊരുങ്ങി സാനിയ
- ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി, മൂന്ന് വർഷം ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് വിലക്ക്
- രാജാവിന് പ്രത്യേക നിയമമില്ല: വാക്സിനെടുക്കാത്ത ജോക്കോവിച്ചിന് ഓസ്ട്രേലിയ വിസ നിഷേധിച്ചു, സെർബിയയിലേക്ക് തിരിച്ചയക്കും
44 വർഷത്തെ കാത്തിരിപ്പിന് വിരാമം, ഓസ്ട്രേലിയൺ ഓപ്പൺ ആഷ്‌ലി ബാർട്ടിക്ക്
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഓസ്ട്രേലിയൻ താരം ആഷ്‍ലി ബാർട്ടിക്ക്. ഫൈനലിൽ യുഎസ് താരം ഡാനിയേൽ കോളിൻസിനെതിരെ ആദ്യ രണ്ട് സെറ്റുകളും (6–3, 7–6) വിജയിച്ചാണ് ആഷ്‌ലി കിരീടം ചൂടിയത്. ടൂർണമെന്റിൽ ഒരു സെറ്റു പോലും ആഷ്‌ലി നഷ്ടമാക്കിയിട്ടില്ല.
25കാരിയായ താരത്തിന്റെ മൂന്നാം ഗ്രാൻസ്ലാം നേട്ടമാണിത്. 2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിമ്പിൾഡണും ആഷ്‌ലി നേടിയിരുന്നു. അതൃസമയം 44 വർഷത്തിനുശേഷം ഓസ്ട്രേലിയൻ ഓപ്പണിൽ ചാംപ്യനാകുന്ന ഓസ്ട്രേലിയൻ വനിതയെന്ന നേട്ടവും ഇന്നത്തെ ജയത്തോടെ അഷ്‌ലി ബാർട്ടി സ്വന്തമാക്കി. 1978ൽ ക്രിസ് ഒനീലായിരുന്നു അവസാനമായി ഓസ്ട്രേലിയൻ ഓപ്പൺ നേടിയ നാട്ടുകാരി.