മുസാഫര്‍നഗര്‍ കലാപത്തില്‍ കൊല്ലപ്പെട്ട എല്ലാ സമുദായാംഗങ്ങള്‍ക്കും നഷ്ടപരിഹാരം കൊടുക്കണം

ന്യൂഡല്‍ഹി| WEBDUNIA|
PTI
മുസഫര്‍ നഗര്‍ കലാപത്തില്‍ ഇരയായ മുസ്ലീം സമുദായാംഗങ്ങള്‍ക്ക് 90 കോടി നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതി.

കലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലിം സമുദായാംഗങ്ങളുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് യുപി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് സുപ്രിംകോടതിക്ക് പരാതി ലഭിച്ചു.

ഒരു വിഭാഗത്തിന് മാത്രം നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരം അര്‍ഹരായ എല്ലാവര്‍ക്കും നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിജ്ഞാപനത്തില്‍ അപാകത സംഭവിച്ചതില്‍ യുപി സര്‍ക്കാര്‍ കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു.

അപാകത പരിഹരിച്ച് പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :