ഫെയ്സ്ബുക്ക് ചങ്ങാത്തം; കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി

കോട്ട| WEBDUNIA|
PRO
ഫെയ്സ്ബുക്ക് വഴി ചതിയില്‍‌പ്പെട്ട് മാനം പോകുന്ന പെണ്‍കുട്ടികളുടെ കഥ സര്‍വ്വ സാധാരണമായിരിക്കുകയാണ്. ഇപ്പോള്‍ ഇതാ രാജസ്ഥാന്‍കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ ഫെയ്സ്ബുക്ക് കാമുകന്‍ ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.

സംഭവം അരങ്ങേറിയത് രാജസ്ഥാനിലെ കോട്ട ജില്ലയിലാണ്. റയില്‍‌വെ ജീവനക്കാരനായ ഇന്ദ്രപാല്‍ സിംഗാണ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്ദ്രപാല്‍ രവീന്ദര്‍ സിംഗ് എന്ന കള്ളപ്പേരില്‍ ഫെയ്സ്‌ബുക്കില്‍ അക്കൌണ്ട് തുറന്നത്.

ഈ അക്കൌണ്ടില്‍ പെണ്‍കുട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് പരസ്പരം കൂടുതല്‍ അടുത്ത പ്രതിയും പെണ്‍കുട്ടിയും പരസ്പരം കാണാന്‍ തീരുമാനിച്ചു. ഇതിനായി ഇന്ദ്രപാല്‍ കോട്ടയിലെ ശുഭാം ഹോട്ടല്‍ റൂം ബുക്ക് ചെയ്തു.

എന്നാല്‍ ഹോട്ടലില്‍ വ്യാജ പേര് നല്‍കിയാണ് ഇയാള്‍ റൂം ബുക്ക് ചെയ്തത്. തുടര്‍ന്ന് ഹോട്ടലില്‍ എത്തിയ പെണ്‍കുട്ടിയെ റൂമില്‍ എത്തിച്ചതിനുശേഷം ഇയാള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ നഗ്നത പൂര്‍ണമായും പകര്‍ത്തിയ ഇയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. പീഡനത്തിനുശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഹോട്ടല്‍ റൂമില്‍ തനിച്ചാക്കി കടന്നുകളയുകയായിരുന്നു.

തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ പെണ്‍കുട്ടി ഉടന്‍ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കോട്ടയില്‍ നിന്നും അറസ്റ്റ് ചെയ്തു.

ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്ന പരിശോധനയിലാണ് പൊലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :