അനുബന്ധ വാര്‍ത്തകള്‍
- ബൈലാറ്ററൽ സീരീസുകൾ തൂത്തുവാരും, ഐസിസി ടൂർണമെൻ്റുകളിൽ മുട്ടിടിക്കും, ഇത് ഇന്ത്യൻ സ്റ്റൈൽ
- മുതിർന്ന താരങ്ങൾക്ക് എന്നും വിശ്രമം, ലോകകപ്പിൽ സ്ഥാനം, യുവതാരങ്ങൾക്ക് ബൈലാറ്ററൽ മാത്രം
- സ്റ്റൈലിഷ് ലുക്കില്‍ മീര നന്ദന്, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
- വയസ്സന് പടയെ മാറ്റൂ, അടുത്ത ലോകകപ്പ് അടിക്കാന്‍ ഇവര്‍ വേണം; ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കേണ്ട താരങ്ങള്‍
- ഇന്ത്യ തിരിച്ചുവരും, താരങ്ങളോട് സുരേഷ് റെയ്ന
ചെന്നൈയിൽ നിന്നും മൈസൂരിലെത്താൻ ഇനി ആറര മണിക്കൂർ, വന്ദേ ഭാരത് എക്സ്പ്രസിന് തുടക്കം, മോദി ഫ്ലാഗ് ഓഫ് ചെയ്തു
അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് ഇനി ദക്ഷിണേന്ത്യയിലും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പച്ചക്കൊടി വീശി സർവീസ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് സർവീസാണിത്.
ചെന്നൈയിൽ നിന്നും മൈസൂരുവീലേക്കാണ് വന്ദേഭാരത് സർവീസ് നടത്തുക. ബുധനാഴ ഒഴികെ ആഴ്ചയിൽ 6 ദിവസമാണ് ചെന്നൈയിൽ നിന്നും സർവീസ് ഉണ്ടാകുക. ഏകദേശം 500 കിലോമീറ്ററാണ് ഇരു നഗരങ്ങളും തമ്മിലുള്ളത്. ഇത്രയും ദൂരം ആറരമണിക്കൂർ കൊണ്ടാണ് വന്ദേഭാരത് പൂർത്തിയാക്കുക. പാതയിലെ നവീകരണം പൂർത്തിയാക്കിയാൽ ഈ ദൂരം മൂന്ന് മണിക്കൂർ കൊണ്ട് പൂർത്തിയാക്കാമെന്ന് റെയിൽവേ അധികൃതർ പറയുന്നു. ചെന്നൈ മൈസൂരു റൂട്ടിൽ കാട്പാടി, ബെംഗളൂരു എന്നീ സ്ഥലങ്ങളിലാണ് സ്റ്റോപുകൾ ഉണ്ടാവുക.