അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്
- അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
- കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് പാസാകണമെങ്കിൽ പഞ്ചാബി ഭാഷ നിർബന്ധം!
- 'ഹിന്ദി ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകളെ തകര്‍ത്തു': തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
- ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നു; മഹാകുംഭമേളയുടെ സമാപനത്തിനുപിന്നാലെ നരേന്ദ്രമോദി
ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം. സംഭവത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ -ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് ഹിമപാതം ഉണ്ടായത്. 57 തൊഴിലാളികളാണ് കുടുങ്ങിയത്. ഇവരില്‍ 16 പേരെ രക്ഷപ്പെടുത്തി.
41 പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ വലിയ രീതിയില്‍ മഞ്ഞ് നീക്കം ചെയ്യണം. റോഡ് നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്.
ഹിമപാതത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. 100 പേരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഒപ്പം വ്യാമ സേനയുമുണ്ട്.