മാതാപിതാക്കളുടെ മുന്നിലിട്ട് പെൺകുട്ടിയെ മോഷ്ടാക്കൾ കൂട്ടമാനഭംഗത്തിനിരയാക്കി, വിലപിടിച്ച വസ്തുക്കൾ കവർന്നു

ഹരിയാന ഫരീദാബാദിലെ ദസദയിൽ കുടുംബാംഗങ്ങളുടെ കൺമുന്നിലിട്ട് പെൺകുട്ടിയെ പത്തുപേർ ചേർന്ന ആക്രമി സംഘം കൂട്ടമാനഭംഗപ്പെടുത്തി. വീട്ടുകാരെ പൂട്ടിയിട്ടിട്ടായിരുന്നു മോഷ്ടാക്കൾ ആക്രമിച്ചത്. രണ്ടാമത്തെ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ്

ഫരീദാബാദ്| aparna shaji| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (15:05 IST)
ഫരീദാബാദിലെ ദസദയിൽ കുടുംബാംഗങ്ങളുടെ കൺമുന്നിലിട്ട് പെൺകുട്ടിയെ പത്തുപേർ ചേർന്ന ആക്രമി സംഘം കൂട്ടമാനഭംഗപ്പെടുത്തി. വീട്ടുകാരെ പൂട്ടിയിട്ടിട്ടായിരുന്നു മോഷ്ടാക്കൾ ആക്രമിച്ചത്. രണ്ടാമത്തെ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയുടെ വാടക വസതിയിൽ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

സംഘത്തിലെ ഒരാളെ ആക്രമിച്ചയാളെ തിരഞ്ഞെന്ന വ്യാജേന വീട്ടിലെത്തിയ ആക്രമികൾ മാതാപിതാക്കളെ പൂട്ടിയിട്ടു. പിന്നീട് 19കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും 16കാരിയായ ഇളയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായാണ് കടന്നുകളഞ്ഞത്. കവര്‍ച്ചാസംഘം പോയ ശേഷം കുട്ടികള്‍ എത്തി വാതില്‍ തുറന്നാണ് മാതാപിതാക്കളെ രക്ഷപ്പെടുത്തിയത്.

കുടുംബത്തിന്റെ പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടികൾ രണ്ടുപേരും ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ട് എന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. അന്വേഷണത്തിനായി പല സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :