പൂനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ സമരം: കേന്ദ്രസംഘം ഇന്നെത്തും

ഫിലിം ഇന്‍സ്റിറ്റ്യൂട്ട് , കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയ സംഘം , പൂനെ
പൂനെ| jibin| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (09:05 IST)
പൂനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയ സംഘം ഇന്ന് എത്തും. മൂന്നംഗ സംഘമാണ് സ്ഥിതിവിവരങ്ങള്‍ വിലയിരുത്താന്‍ എത്തുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രബെയെ വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ചുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ മാനേജ്മെന്റ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസ് തങ്ങളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളും പുറത്തുവിട്ടു. ഈ സാഹചര്യത്തിലാണ് കേന്ദ്രസംഘം ഇന്ന് ഇന്‍സ്റിറ്റ്യൂട്ടില്‍ എത്തുന്നത്.

സമരം ചെയ്‌തു വരുകയായിരുന്ന വിദ്യാര്‍ഥികളെ അര്‍ദ്ധരാത്രിയില്‍ ജ്യാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്‍ത നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. പ്രശാന്ത് പത്രബെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 5 വിദ്യാര്‍ഥികളെയാണ് നിലവില്‍ അറസ്‌റ്റ് ചെയ്‌തത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണ വേളയില്‍ തന്നെ തടഞ്ഞുവെച്ചുവെന്നും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കാട്ടി പ്രശാന്ത് പത്രബെ രണ്ട് പെണ്‍കുട്ടികളടക്കം 17 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അര്‍ദ്ധരാത്രിയിലെ അറസ്റ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബിജെപി അനുഭാവിയും സീരിയല്‍ നടനുമായ
ഗജേന്ദ്ര ചൌഹാനെ നിയമിച്ചതിനെതിരെ കഴിഞ്ഞ കുറേ നാളായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. സമരത്തെ അടിച്ചൊതുക്കാനുള്ള നീക്കമാണ് വിദ്യാര്‍ഥികളുടെ അറസ്‍റ്റെന്നും സമരക്കാര്‍ ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :