ഭാര്യയെ കൊന്ന പ്രതിക്ക് പൊലീസുദ്യോഗസ്ഥന്‍ ചുംബനം നല്‍കി!

കാണ്‍പൂര്‍| VISHNU.NL| Last Modified ശനി, 2 ഓഗസ്റ്റ് 2014 (16:14 IST)
സ്വന്തം ഭാര്യയെ കൊന്നവനെ കൈയ്യില്‍ കിട്ടിയാല്‍ നമ്മളെന്തു ചെയ്യും, മുഖത്ത് നോക്കി നാല് ശാപവാക്കെങ്കിലും പറയാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്തത് നേരേ തിരിച്ചാണ്. തന്റെ ഭാര്യയെ കൊന്ന കൊലപാതകിയെ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ ഇദ്ദേഹം പ്രതിക്ക് നല്‍കിയത് ‘സ്നേഹപൂര്‍വ്വം‘ ഒരു ചുംബനവും കൂടെ നല്ലകുട്ടിയായി ജീവിക്കണമെന്ന ഉപദേശവും.

കാണ്‍പൂരിലെ സര്‍ക്കിള്‍ ഓഫീസറായ ആര്‍കെ നായിക് ആണ് ഭാര്യയുടെ ഘാതകനായ പീയൂഷ് ശ്യാം ദേശായിക്ക് ചുംബനം നല്‍കിയത്. ഇദ്ദേഹത്തിന്റെ ഭാര്യയായ ജ്യോതിയെ പീയൂഷിന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

യു‌പിയിലെ പ്രമുഖ വ്യവസായിയുടെ മകളാണ് കൊല്ലപ്പെട്ട ജ്യോതി. ജ്യോതിയെ തന്റെ ഡ്രൈവറുടെ സഹായത്തോടെ പീയൂഷ് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷ്ണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ കേസന്വേഷിച്ചത് ആര്‍‌കെ നായിക് ആയിരുന്നു. അന്വേഷണോദ്യോഗസ്ഥന്‍ പ്രതിയേ ചുംബിച്ചത് വിവാദമായതോടെ ഇയാളെ കേസന്വേഷണത്തില്‍ നിന്ന് മാറ്റുകയായിരുന്നു.

നല്ലവഴിക്ക് നടക്കുമോ എന്ന് ചോദിച്ചതിന് അനുകൂലമായി പ്രതികരിച്ചതിനാണ് നല്ല കുട്ടി എന്ന് അഭിനന്ദിച്ച് നായിക് പ്രതിക്ക് ചുംബനം നല്‍കിയത്. പീയൂഷിനെ പിന്നീട് ജയിലിലേക്ക് മാറ്റി. എന്നാല്‍ കേസന്വേഷണം ശരിയായല്ല നടന്നിരിക്കുന്നതെന്നാണ് ഇപ്പോള്‍ പൊലീസ് കരുതുന്നത്.

സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇത് പിന്നീട് വെളിയിലെത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :