മോഡിയേയും യോഗയേയും തെറിവിളിച്ച മുസ്ലിം യുവാവിനെതിരെ കേസ്

റായ്‌പൂര്‌| VISHNU N L| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (15:53 IST)
യോഗയെ എതിര്‍ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അസഭ്യം പറയുകയും ചെയ്‌ത മുസ്ലിം യുവാവിനെതിരെ കേസ്‌. ഛത്തിസ്‌ഗഢ്‌ സുര്‍ജുവ സ്വദേശിയായ യുവാവാണ്‌ പോലീസിന്റെ പിടിയിലായത്‌. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌.

താബ്രെസ്‌ അലാം എന്നയാളാണ്‌ പിടിയിലായത്‌. ബിജെപിക്കാര്‍ കൂടുതലുള്ള വാട്‌സ്ആപ്പ്‌ ഗ്രൂപ്പില്‍ യോഗയെ ശക്‌തമായ ഭാഷയില്‍ വിമര്‍ശിക്കുകയും മോഡിക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നുമാണ്‌ കേസ്‌. അന്താരാഷ്‌ട്ര യോഗ ദിനമായ ജൂണ്‍ 21ന്‌ മുസ്ലിങ്ങള്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ അയക്കരുതെന്നും ഇയാള്‍ വാട്‌സ്ആപ്പ്‌ ഗ്രൂപ്പില്‍ ആഹ്വാനം നടത്തിയിരുന്നു.

ബിജെപി നേതാക്കളുടെ പരാതിയില്‍ സെക്ഷന്‍ 295 പ്രകാരം താബ്രെസിനെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയതതായി പോലീസ്‌ വ്യക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :