അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 67 പോണ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
- ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും
- ഭർതൃബലാത്സംഗം കെട്ടുകഥയല്ല, ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും തുല്യാവകാശം: സുപ്രീം കോടതിയുടെ നിർണായകവിധിയെ പറ്റി അറിയാം
- വിവാഹിത- അവിവാഹിത എന്ന വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭചിത്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി
- വിവാഹിത-അവിവാഹിത വ്യത്യാസമില്ല, ഗര്‍ഭഛിദ്രത്തിനു എല്ലാ സ്ത്രീകള്‍ക്കും തുല്യ അവകാശം: സുപ്രീം കോടതി
'ഈ മരണത്തിനു ആരും ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം'; കുറിപ്പ് എഴുതിവെച്ച് മോഡല്‍ ആത്മഹത്യ ചെയ്തു
മൃതദേഹം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു
പ്രമുഖ മോഡലിനെ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് 30 കാരിയായ മോഡലിനെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബുധാനാഴ്ച രാത്രി എട്ടിനാണ് മുംബൈ അന്ധേരിയിലുള്ള ഹോട്ടലില്‍ യുവതി മുറിയെടുത്തത്. രാത്രിഭക്ഷണവും ഓര്‍ഡര്‍ ചെയ്തിരുന്നു. അടുത്ത ദിവസം രാവിലെ മുറി വൃത്തിയാക്കാന്‍ ജീവനക്കാരനെത്തി പലതവണ വിളിച്ചിട്ടും മുറി തുറന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
' എന്നോട് ക്ഷമിക്കണം. എന്റെ മരണത്തിനു ആരും ഉത്തരവാദിയല്ല. ഞാന്‍ ഒട്ടും സന്തോഷവതിയല്ല. എനിക്ക് സമാധാനം വേണം. അതുകൊണ്ട് ഞാന്‍ പോകുന്നു' എന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.