അനുബന്ധ വാര്‍ത്തകള്‍
- 'മലയാളികൾക്കിടയിലും ഇസ്ലാമോഫോബിയ' അത് പക്ഷേ അംഗീകരിക്കാൻ മടിയാണ്; പാർവതി
- പൗരത്വ ഭേതഗതി നിയമം: സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് സംസ്ഥാന സർക്കാർ !
- മോദിക്ക് അഭിനന്ദന കത്ത് അയക്കണമെന്ന് വിദ്യാർത്ഥികളോട് ഗുജറാത്തിലെ സ്കൂൾ. കത്തയയ്ക്കാത്ത കുട്ടികൾക്ക് ഇന്റേർണൽ മാർക്ക് നൽകില്ലെന്നും ഭീഷണി
- ഇത് ഒന്നിച്ച് നിൽക്കേണ്ട സമയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രിമാർക്ക് പിണറായി വിജയന്റെ കത്ത്
- പോലീസിന്റെ കൂറ് നാഗ്പൂരിനോടല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് ഷാഫി പറമ്പിൽ
കേരളത്തിന്റെ ചുവട് പിടിച്ച് പശ്ചിമബംഗാൾ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന് മമത
പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്ന് പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ഇതോടെ കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകും ബംഗാള്‍.
പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം അവതരിപ്പിക്കാനാണ് മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് റിപ്പബ്ലിക് ദിനത്തിന്റെ തൊട്ടടുത്ത ദിവസം തെരഞ്ഞെടുക്കാന്‍ മമത ബാനര്‍ജി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. ഇതിന്റെ ചുവടുപിടിച്ച് പഞ്ചാബാണ് പിന്നീട് പ്രമേയം പാസാക്കിയത്. രാജസ്ഥാനും പ്രമേയം അവതരിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പശ്ചിമബംഗാളിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്.