മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 18 രോഗികള്‍; ചികിത്സാ പിഴവെന്ന് ആരോപണം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (09:25 IST)
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 18 രോഗികള്‍. സംഭവത്തില്‍ ചികിത്സാ പിഴവെന്ന് ആരോപണം വരുന്നു. താനയിലെ ഛത്രപതി ശിവജി മഹാരാജ് മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. വൃക്ക രോഗികളും ന്യൂമോണിയ റോഡ് അപകടങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളില്‍ ചികിത്സയ്ക്ക് എത്തിയവരാണ് മരിച്ചത്. 50 വയസ്സിന് മുകളിലുള്ള 12 പേരാണ് മരിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും എന്ന് മന്ത്രി ദീപക് കേസര്‍കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :