അനുബന്ധ വാര്‍ത്തകള്‍
- Stray Dogs Supreme Court Verdict : വാക്സിനേഷൻ നൽകി തുറന്ന് വിടാം, തെരുവ് നായ്ക്കളെ പറ്റി സുപ്രീം കോടതി പുറപ്പെടുവിച്ച 5 നിർണ്ണായക നിർദ്ദേശങ്ങൾ
- Stray Dogs Supreme Court Verdict : നായപ്രേമികൾക്ക് വലിയ ആശ്വാസം, തെരുവ് നായ്ക്കളെ പിടികൂടിയ ശേഷം സ്റ്റൈറിലൈസ് ചെയ്ത് വിട്ടയക്കണമെന്ന് സുപ്രീം കോടതി
- 5100 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ
- അമേരിക്കന്‍ താരിഫിനെ മൈന്‍ഡ് ചെയ്യാതെ ഇന്ത്യ റഷ്യന്‍ കമ്പനികള്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുമെന്ന് ജയശങ്കര്‍
- റഷ്യയില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങി ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികള്‍
കോലാര്‍ സ്വര്‍ണ്ണഖനി അഥവാ കെജിഎഫ് 120 വര്‍ഷമായി തുടര്‍ച്ചയായി ഖനനം ചെയ്തുവരുന്നു; വേര്‍തിരിച്ചെടുത്തിട്ടുള്ള സ്വര്‍ണ കണക്ക് അത്ഭുതപ്പെടുത്തും
കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ കെ.ജി.എഫ്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനികളില്‍ ഒന്നായി അറിയപ്പെടുന്ന കോളാര്‍ സ്വര്‍ണ്ണ ഖനി (കെജിഎഫ്) യെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ? കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ കെ.ജി.എഫ്. താലൂക്കിലെ (ടൗണ്‍ഷിപ്പ്) ഒരു ഖനന മേഖലയാണ് ലോകപ്രശസ്തമായ കെ.ജി.എഫ് ഖനി. എന്നാല്‍ കോലാര്‍ സ്വര്‍ണ്ണഖനി (കെ.ജി.എഫ്) 120 വര്‍ഷത്തോളം തുടര്‍ച്ചയായി ഖനനം ചെയ്തിരുന്നതായും അതിന്റെ ഫലമായി ഇവിടെ നിന്ന് വന്‍തോതില്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതായും നിങ്ങള്‍ക്കറിയാമോ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെജിഎഫ്) നിന്ന് 800 മുതല്‍ 900 ടണ്‍ വരെ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തിട്ടുണ്ട്, ഇത് ഇന്ത്യയുടെ സ്വര്‍ണ്ണ ഉപഭോഗം അനുസരിച്ച് ഒരു വലിയ കണക്കാണ്. കെജിഎഫ് ഖനിയെക്കുറിച്ചുള്ള രസകരമായ കാര്യമെന്തെന്നാല്‍ റിപോര്‍ട്ടുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം അമേരിക്കയ്ക്കാണ് എന്നതാണ്, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവരുടെ കൈവശം 8133 ടണ്‍ സ്വര്‍ണ്ണമുണ്ട്. എന്നാല്‍ കെജിഎഫില്‍ നിന്ന് മാത്രം ഇതിലും കൂടുതല്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലുതും ആഴമേറിയതുമായ സ്വര്‍ണ്ണ ഖനികളില്‍ ഒന്നായിരുന്ന കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്ഡ്സ് (കെജിഎഫ്) 1880 മുതല്‍ തുടര്‍ച്ചയായി 120 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഏകദേശം 800 900 ടണ്‍ സ്വര്‍ണ്ണം ഉത്പാദിപ്പിച്ചു. എന്നാല്‍ ചെലവ് വര്‍ദ്ധിക്കുകയും ഉല്പാദനം കുറയുകയും ചെയ്തതിനാല്‍ 2001 ല്‍ ഖനനം നിര്‍ത്തിവക്കുകയായിരുന്നു.