ഐ‌എസ് തീവ്രവാദിയാകാന്‍ പോയ എഞ്ചിനീയര്‍ പിടിയില്‍

ഐ‌എസ്, ഹൈദരാബാദ്, പൊലീസ്, അറസ്റ്റ്
ഹൈദരാബാദ്| vishnu| Last Updated: ശനി, 17 ജനുവരി 2015 (12:42 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദിയാകനായി ഇറാഖിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഹൈദരാബാദില്‍ നിന്ന് ഒരു എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എസില്‍ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ അസിഫ് നഗര്‍ സ്വദേശി സല്‍മാന്‍ മൊയ്‌നുദ്ദീനെ (32) ആണ് വെള്ളിയാഴ്ച തെലുങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘത്തില്‍ ചേരുന്നതിനാണ് തന്റെ യാത്രയെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു.

ദുബായിലെത്തി ബ്രിട്ടീഷ് സ്വദേശിനിയായ തന്റെ കാമുകി നിക്കി ജോസഫിനെയും കൂട്ടി ഐഎസില്‍ ചേരാനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനായി ദുബായിലേക്കു പുറപ്പെടുന്നതിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ സല്‍മാനെ അധികൃതര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ സോഷ്യം മീഡിയകളില്‍ നടത്തിയ ഐ‌എസ് അനുകൂ‍ല തീവ്രവാദ പോസ്റ്റുകള്‍ ശ്രദ്ധയില്‍‌പെട്ട പൊലീസ് ഇയാളെ കുറച്ചുനാളായി നിരീക്ഷിച്ചുവരികയായിരുന്നു.

തുടര്‍ന്ന് ഇയആള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട് എന്നറിഞ്ഞ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. അങ്ങനെയാണ് ഇയാള്‍ പിടിയിലായത്. യു എസിലെ ഹൂസ്റ്റണില്‍ നിന്നു സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്തിട്ടുള്ള സല്‍മാന്‍ വിവാഹിതനുമാണ്. ഇയാളുടെ കാമുകിയായ നിക്കി ജോസഫ് യുകെ സ്വദേശിയായ ഒരു ഡോക്ടറുടെ ഭാര്യയാണ്. ഇവര്‍ സല്‍മാന്റെ പ്രേരണയാല്‍ ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന പേര്‍ സ്വീകരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഐബി, റോ എന്നീ അന്വേഷണ സംഘടനകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :