അനുബന്ധ വാര്‍ത്തകള്‍
- Breaking News: 'സ്ഥലവും സമയവും നോക്കി തിരിച്ചടിക്കാം'; പാക് സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം?
- സ്ഥിതി വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല, പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും, സർവകക്ഷി യോഗത്തിൽ രാജ് നാഥ് സിങ്ങ്
- ജീവന് സുരക്ഷയില്ല, മിന്നലാക്രമണം ഉണ്ടാകുമോ?, പിഎസ്എല്ലിൽ വന്ന് പെട്ട് വിദേശതാരങ്ങൾ, രാജ്യം വിടാൻ ശ്രമം, പ്രശ്നങ്ങളൊന്നുമില്ലെന്ന് പിസിബി
- Al- Queda: പള്ളികളും ജനവാസകേന്ദ്രങ്ങളും തകർക്കുന്നു, ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ
- പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്; പൂഞ്ചില്‍ 15 പേര് കൊല്ലപ്പെട്ടു, ഉറിയില്‍ പലായനം
India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ
പാകിസ്ഥാന് ഇന്ത്യയ്ക്ക് നേരെ ആക്രമണ ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ ആക്രമണം ശക്തമാക്കി ഇന്ത്യ. ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ഇന്ത്യക്കെതിരെ പാക്ആക്രമണ ശ്രമം ഇന്നലെ നടത്തിയിരുന്നു. ഡ്രോണുകളും മിസലുകളും ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. ഇതിന് മറുപടിയായി പാക് പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തുകളഞ്ഞു. ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണനീക്കം പാകിസ്ഥാന് നടത്തിയത്. ആക്രമണങ്ങള്‍ക്ക് പിന്നാലെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെല്ലാം വലിയ ആശങ്കയിലാണ്. പാകിസ്ഥാനുമായി 1037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന് നിലവില്‍ അതീവ ജാഗ്രതയിലാണ്. ഇതോടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവെയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.