പാലിനായി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ തലയറുത്ത് കൊന്നു

  തോഹ്‌സീന്‍ , തലയറുത്ത് കൊലപ്പെടുത്തി, ലഖ്‌നൌ , ഉത്തര്‍ പ്രദേശ്
ലഖ്‌നൌ| jibin| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (16:53 IST)
വിശപ്പുമൂലം പാലിനായി കരഞ്ഞ പതിനെട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അച്ഛന്‍ തലയറുത്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ഉത്തര്‍ പ്രദേശിലെ ജഹാംഗീര്‍ബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ പിതാവായ തോഹ്‌സീന്‍ (32)നെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌സറിനടുത്ത് ബദര്‍ഖ ഗ്രാമത്തിലാണ് സംഭവം. വിശന്നിട്ട്
കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. കുഞ്ഞിന്റെ ശബ്‌ദത്തില്‍ അരിശം കയറിയ തോഹ്‌സീന്‍ സോയയെന്ന ഒന്നര വയസ്സ് മാത്രമുള്ള മകളുടെ തലയറത്തു മാറ്റുകയായിരുന്നു.

തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഗ്രാമത്തിലെ കിണറില്‍ കളയാന്‍ ഒരുങ്ങവേയാണ് ഇയാള്‍ നാട്ടുകാരുടെ പിടിയിലായത്. ഈ സമയം കുഞ്ഞിന്റെ തല വേര്‍പ്പെടുത്തിയ നിലയിലായിരുന്നു. ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :