ജീവിക്കാന്‍ സാ‍ധിക്കില്ല: കമിതാക്കള്‍ ഒറ്റക്കമ്പില്‍ തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 5 മെയ് 2014 (13:17 IST)
കമിതാക്കള്‍ മരത്തില്‍ തൂങ്ങി മരിച്ചു. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ ബോന്റ പാര്‍ക്കിലുള്ള മരത്തിലാണ് കമിതാക്കള്‍ ഷാളില്‍ കെട്ടി തൂങ്ങിയത്.

റോഷന്‍(21) അഞ്ജലി(13) എന്നിവരാണ് പ്രണയബന്ധം തകരുമെന്ന് അറിഞ്ഞ് ജീവനൊടുക്കിയത്. അഞ്ജലി ഡല്‍ഹിയിലെ സര്‍വോദയ കന്യ വിദ്യാലയില്‍ എട്ടാം ക്ലാസിലും റോഷന്‍ വസീറാബാദിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനുമാണ്. ഇരുവരും അയല്‍‌വാസികളാണ് തുടര്‍ന്ന് പ്രണയത്തിലാകുകയായിരുന്നു.

ശനിയാഴ്ച രാത്രി അഞ്ജലി സ്കൂള്‍ വിട്ടതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല, റോഷനും ജോലിക്കുശേഷം വീട്ടിലേക്ക് മടങ്ങിയില്ല. ഇരുവരും നേരെ പോയത് യൂണിവേഴ്സിറ്റി പാര്‍ക്കിലേക്കാണ്. തുടര്‍ന്ന് മരത്തില്‍ അഞ്ജലിയുടെ ഷാളില്‍ ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു.

മോറിസ് നഗര്‍ പൊലീസാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരത്തിനു സമീപം കിടന്നിരുന്ന ബാഗിനുള്ളില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. താന്‍ ഗര്‍ഭിണിയാണെന്നും മാതപിതാക്കള്‍ തങ്ങളുടെ ബന്ധത്തെ അനുകൂലിക്കില്ലെന്നും അതിനാല്‍ മരണമല്ലാതെ മറ്റൊന്നും മുന്നില്‍ കാണുന്നില്ലെന്നുമാണ് കത്തില്‍ ഉണ്ടായിരുന്നത്.

അഞ്ജലിയാണ് കത്ത് എഴുതി വച്ചത്. എന്നാല്‍ പൊലീസ് ആത്മഹത്യക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :