അനുബന്ധ വാര്‍ത്തകള്‍
- കള്ളപ്പണം വെളുപ്പിക്കൽ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയോട് സാവകാശം ചോദിച്ച് കുഞ്ഞാലിക്കുട്ടി
- "മയക്കുമരുന്ന് കേസ്" റാണാ ദഗുബാട്ടിക്കും രാകുൽ പ്രീത് സിങിനും എൻസിബി നോട്ടീസ്
- ക്രിപ്റ്റോ കറൻസി ഇടപാടിൽ പിടിമുറുക്കി ഇഡി, 2,790 കോടി ഇടപാടിൽ നോട്ടീസ്
- കിഫ്ബിയെ ഇഡി ഒന്നും ചെയ്യില്ല, വെല്ലുവിളിയുമായി ധനമന്ത്രി തോമസ് ഐസക്ക്
- വിവേക് ഒബ്റോയിയുടെ ‘അളിയന്’ ലഹരിമരുന്നുകേസില്‍ ചെന്നൈയില്‍ അറസ്റ്റില്‍
കോടിയേരിയുടെ മകനായത് കൊണ്ട് വേട്ടയാടുന്നു, ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ബിനീഷ്
കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുന്നുവെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ. ഇഡിയുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞു.
അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കുറ്റപ്പെടുത്തി. ലഹരിമരുന്ന് ഇടപാട് കെട്ടിചമച്ച ആരോപണമാണ്.ഡ്രൈവർ അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന് നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞു.
അഭിഭാഷകന് ഗുരു കൃഷ്ണകുമാറാണ് ബിനീഷ് കോടിയേരിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. കേസ് ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
അടുത്ത ലേഖനം