വാഗേയകാരനും കവിയുമായ കെ.സി.കേശവപിള്ള

ടി ശശി മോഹന്‍

T SASI MOHAN|
വാഗേയകാരന്‍

പ്രാസത്തെക്കുറിച്ചുള്ള എ.ആറിന്‍റെ ആശയം വിശദീകരിക്കാനായി 1908 ല്‍ തിരുവനന്തപുരം യൂണീവേഴ്സിറ്റി കോളേജ-ിലെ സാഹിത്യസമാജ-ത്തില്‍ കേശവപിള്ള അവതരിപ്പിക്കുകയും പിന്നീട് ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത 'ഭാഷാകവിത' എന്ന പ്രബന്ധം വീണ്ടും പ്രാസവിവാദം സൃഷ്ടിച്ചു.


വാഗേയകാരനെന്ന നിലയില്‍ നൂറിലേറെ രചനകളുണ്ട് കേശവപിള്ളയുടെ പേരില്‍. ഒട്ടേറെ കീര്‍ത്തനങ്ങളും സംഗീത നാടകങ്ങളും അദ്ദേഹമെഴുതി. സദാരാമ എന്ന അദ്ദേഹത്തിന്‍റെ കൃതി മലയാളത്തിലെ കനപ്പെട്ട സംഗീത നാടകമാണ്.

സംഗീത മാലിക എന്ന പുസ്തകത്തില്‍ ശ്രീകൃഷ്ണനെ സ്തുതിക്കുന്ന 42 കൃതികളുണ്ട്. കൃഷ്ണ ഭക്തനായിരുന്നു കേശവപിള്ള. കേശവ എന്ന പേരാണ് അദ്ദേഹം കര്‍ത്തൃമുദ്രയായി ഉപയോഗിച്ചത്.

പാട്ടുകാര്‍ക്ക് മനോധര്‍മ്മത്തിനും സംഗതികള്‍ ഇടാനും പരമാവധി സൗകര്യം നല്‍കുന്നതാണ് കേശവപിള്ളയുടെ കൃതികള്‍. വാക്കുകളുടെ സവിശേഷമായ പ്രയോഗമാണ് ഇത് സാദ്ധ്യമാക്കുന്നത്. ജ-നസാമാന്യത്തിന് പ്രിയതരമായ മോഹനം, തോടി, ശങ്കരാഭരണം, കാപി, കല്യാണി, പന്തുവരാളി എന്നീ രാഗങ്ങളായിരുന്നു കേശവപിള്ളയ്ക്കിഷ്ടം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :