എം.കൃഷ്ണന്‍ നായര്‍- സാഹിത്യത്തിലെ പ്രകാശഗോപുരം

ടി.ശശി മോഹന്‍

Krishnan Nair M
WDWD
സാധാരണ ഗതിയില്‍ പൊതുജനങ്ങള്‍ക്ക് അത്ര പഥ്യമല്ലാത്ത സാഹിത്യ വിമര്‍ശനം അവര്‍ക്കു മുന്‍പില്‍ രുചികരമായി അവതരിപ്പിച്ചു എന്നത് കൃഷ്ണന്‍ നായരുടെ നേട്ടമാണ്.

അതിനായി അദ്ദേഹം കണ്ടെത്തിയ പല ഉപമകളും ഉല്‍പ്രേക്ഷകളും ചിലപ്പോഴൊക്കെ അരോചകമായി തോന്നിയിരുന്നു.(...എന്ന കഥ വായിക്കുമ്പോള്‍ സുന്ദരിയായ യുവതി നാസികാ നാളി രോമങ്ങള്‍ പിടിച്ചുവലിക്കുന്നതു പോലെ തോന്നുന്നു എന്ന മട്ടില്‍.)

ചിന്താപരമായ ഔന്നത്യവും സ്വാതന്ത്ര്യവും കൃഷ്ണന്‍ നായര്‍ കാത്തുസൂക്ഷിച്ചിരുന്നു. ഒരു തരം പ്രലോഭനങ്ങള്‍ക്കും അദ്ദേഹം വഴങ്ങിയില്ല. പക്ഷെ, വ്യക്തിനിഷ് ഠമായ ചില ഇഷ്ടാനിഷ്ടങ്ങളും വൈകാരിക ആവേശത്തിലുണ്ടാവുന്ന നിന്ദാവചനങ്ങളും അദ്ദേഹത്തിന്‍റെ രചനകളില്‍ കടന്നു കൂടിയിരുന്നു.

സാഹിത്യ രംഗത്തെ മോഷണങ്ങള്‍ ഒരു മറയുമില്ലാതെ കൃഷണന്‍ നായര്‍ അവതരിപ്പിച്ചു. സുഗത കുമാരിയുടെ അമ്പലമണികള്‍ സരോജിനി നായിഡുവിന്‍റെ ദി ബെല്ലിന്‍റെ പകര്‍പ്പാണെന്ന് കൃഷ്ണന്‍ നായര്‍ കണ്ടെത്തി.

ഒ.എന്‍.വി യുടെ കാളവണ്ടി ഭാവനാദരിദ്രമായ കൃതിയാണെന്ന് വിളിച്ചുപറഞ്ഞു..പി.വല്‍സലയുടെ ഗൗതമന്‍ എന്ന നോവല്‍ ജെ.എം.കുറ്റ്സേയുടെ ലൈഫ് ആന്‍റ് ടൈംസ് ഓഫ് മൈക്കല്‍ കെ എന്ന നോവലിന്‍റെ മോഷണമാണെന്ന് അദ്ദേഹം തുറന്നടിച്ചു.





WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :