സഹോദരങ്ങള്‍ തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത അമ്മയെ കൊന്നു

പനമരം| WEBDUNIA|
PRO
PRO
സഹോദരനും സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത മാതാവിനെ കൊന്നുകുഴിച്ചുമൂടി. പരിയാരത്തെ നളന്ദയില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതിയെയാണ്‌(68) സ്വന്തം മകന്‍ രഞ്ജിത് (43) വിഷം നല്‍കി കൊന്ന് കുഴിച്ചുമൂടിയത്.

2011 ഒക്ടോബര്‍ ഒമ്പതിനു രാത്രിയാണു മാലതി കൊലചെയ്യപ്പെട്ടത്. രഞ്ജിത്തും രഞ്ജിത്തിന്‍റെ സഹോദരിയും തമ്മിലുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മാലതിയ്ക്ക് രഞ്ജിത് ബലമായി വിഷം നല്‍കുകയായിരുന്നു. വിഷം കഴിച്ചു മരിച്ചുഎന്നും ആരും അറിയാതെ ജഡം മറവു ചെയ്യാമെന്നും പിതാവ് മാധവന്‍ നമ്പ്യാരോട് രഞ്ജിത്തും സഹോദരിയും പറഞ്ഞെങ്കിലും ബന്ധുക്കളെ ഈ വിവരം അറിയിക്കണമെന്ന് മാധവന്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത സഹോദരങ്ങള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ശേഷം ആദിവാസി യുവാക്കളെ കൊണ്ട് കമ്പോസ്റ്റിനുകുഴിയെടുപ്പിച്ച ശേഷം രഞ്ജിത് സ്വയം മാതാവിന്‍റെ ജഡം ഈ കുഴിയില്‍മറവു ചെയ്യുകയായിരുന്നു.

അമ്മ എറണാകുളത്ത് ചികിത്സയ്ക്കായി പോയിരിക്കുകയാണെന്ന് അയല്‍വാസികളെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ അയല്‍ക്കാരനായ പ്രതാപചന്ദ്രന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ അന്വേഷണം കൊലപാതക രഹസ്യം പുറത്താവുകയാണുണ്ടായത്. കല്‍പറ്റ സിഐ അബ്ദുള്‍ഷെരീഫ്, പനമരം എസ്ഐഇ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ കേസിന്‍റെ തുടര്‍ അന്വേഷണം നടക്കുന്നത്. രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :