ബിബിത വധം: കാമുകന് ജീവപര്യന്തം കഠിനതടവ്

PRO
PRO
ബിബിതയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്ന ഷഹനാദ്‌ 2011 സെപ്തംബര്‍ 25ന്‌ അര്‍ധരാത്രിയിലാണ്‌ കൊലപാതകം നടത്തിയത്‌. ബിബിതയുമായുണ്ടായ വഴക്കിനൊടുവില്‍ കഴുത്തറുത്ത്‌ കൊലപ്പെടുത്തുകയായിരുന്നു. ബിബിതയ്ക്ക് പലരുമായും അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞാണ് ഷഹനാദ് വഴക്ക് ഉണ്ടാക്കിയത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബിബിതയെ വെട്ടിയതിന് ശേഷം സ്വന്തം ബൈക്കില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് തന്നെ പിന്‍‌തുടരുന്നു എന്ന് മനസ്സിലാക്കിയ ഇയാള്‍ തന്റെ മൊബൈല്‍ഫോണും സിം കാര്‍ഡും ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

പത്തനംതിട്ട| WEBDUNIA|
മൊബൈല്‍ ഫോണ്‍ പിന്‍‌‌തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ പൊലീസ് എ ടി എം കാര്‍ഡ് പിന്തുടര്‍ന്നാണ് ഷെഹനാദിനെ കുടുക്കിയത്. ഇയാള്‍ എവിടെനിന്നുള്ള എ ടി എമ്മില്‍ നിന്നാണ് പണം എടുക്കുന്നതെന്ന വിവരം ബാങ്കുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനേത്തുടര്‍ന്നാണ് മധുരയില്‍ വച്ച് പൊലീസ് ഷെഹനാദിനെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :