നിസ്കരിക്കുകയായിരുന്ന സ്ത്രീക്ക് നേരെ പൊലീസ് ആക്രമണം

ചെറുവത്തൂര്‍| WEBDUNIA|
PRO
PRO
വീട്ടില്‍ അതിക്രമിച്ച് എത്തിയ പൊലീസ് സംഘം നിസ്കരിക്കുകയായിരുന്ന സ്ത്രീയുടെ കൈ തല്ലിയൊടിച്ചു. ഗര്‍ഭിണിയായ മകളുടെ വയറ്റില്‍ ബൂട്ടിട്ട് ചവിട്ടിയെന്നും ആരോപണം ഉണ്ട്. ചെറുവത്തൂര്‍ ചെമ്പ്രകാനത്ത് അബ്ദുള്‍നസീറിന്റെ ഭാര്യ ഫൗസിയ (30), ഉമ്മ ഫാത്തിമ (52) എന്നിവരെ ഗുരുതരപരുക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബ്ദുള്‍ നസീറിന്റെ സഹോദരീ ഭര്‍ത്താവ് റഫീഖിനെ അന്വേഷിച്ച് നീലേശ്വരത്തുനിന്നെത്തിയ പൊലീസ് സംഘമാണ് പരാക്രമം കാട്ടിയത്. വീട്ടിലെത്തിയയുടന്‍ ജനല്‍ചില്ലുകള്‍ തല്ലി തകര്‍ത്ത് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ആരോപണം ഉണ്ട്.

ശബ്ദംകേട്ട് പുറത്തിറങ്ങിയ അബ്ദുള്‍നസീറിനെ മര്‍ദിച്ച് ജീപ്പിലേക്ക് വലിച്ചിഴച്ചു. നിലവിളികേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഗര്‍ഭിണിയായ ഫൗസിയയെ ആക്രമിച്ചത്. ബൂട്ടിട്ട കാലുകൊണ്ട് ഫൗസിയയുടെ വയറ്റില്‍ ചവിട്ടിയ സംഘം വീട്ടിനുള്ളില്‍ നിസ്കരിക്കുകയായിരുന്ന ഫാത്തിമയുടെ കൈ തല്ലിയൊടിച്ചു.

മെക്ക തീര്‍ഥാടനം കഴിഞ്ഞ് ഫാത്തിമ വെള്ളിയാഴ്ച വൈകിട്ടാണ് എത്തിയത്. മര്‍ദനമേറ്റ ഇരുവരും ബോധരഹിതരായി. കരഞ്ഞുകൊണ്ട് ഓടിവന്ന അഞ്ചുവയസുള്ള മകനെ അബ്ദുള്‍ നസീര്‍ എടുത്തപ്പോള്‍ പൊലീസ് പിടിച്ചുവാങ്ങി കട്ടിലിലേക്ക് എറിഞ്ഞു. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് അക്രമത്തില്‍നിന്ന് പൊലീസ് പിന്തിരിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :