അനുബന്ധ വാര്‍ത്തകള്‍
- വിസ്മയ കേസില്‍ വിധി ഇന്ന്; പ്രതിയായ കിരണ്‍കുമാറിന് പത്തുവര്‍ഷം വരെ തടവ് ലഭിച്ചേക്കാം
- സംസ്ഥാനത്ത് ഇന്നുമുതല്‍ മെയ്26 വരെ മഴയ്ക്ക് സാധ്യത
- അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും,മുട്ടയും,തേനും
- ചക്രവാതച്ചുഴി : അടുത്ത അഞ്ച് ദിവസവും കനത്തമഴ, ഇടിമിന്നൽ,ശക്തമായ കാറ്റ്
- എനിക്ക് സഹിക്കാൻ കഴിയുന്നില്ല, ഞാൻ എന്തെങ്കിലും ചെയ്യും: വിസ്മയ നേരിട്ടത് കടുത്ത ക്രുരത: ശബ്ദസന്ദേശം പുറത്ത്
വിസ്മയ കേസ്: കിരൺ കുമാർ കുറ്റക്കാരൻ: ശിക്ഷാവിധി നാളെ
ഭർതൃപീഡനത്തെ തുടർന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്.
മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടിയാണ് കിരണ്‍ കുമാര്‍. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസിലെ കോടതിവിധി. വിധിപ്രസ്താവം നടക്കുമ്പോൾ കിരൺ കുമാറും അച്ഛനും കോടതിയിലുണ്ടായിരുന്നു.
ഭര്‍ത്താവ് കിരണ്‍ കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-നാണ് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തത്.സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം നൽകിയ സ്വർണം ലഭിക്കാത്തതിലും കിരൺ വിസ്മയയെ പീഡിപ്പിച്ചിരുന്നു.