അനുബന്ധ വാര്ത്തകള്
- വിനോദ സഞ്ചാര മേഖല ഹർത്താലിൽ നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
- കോവളം കോട്ടാരം വിറ്റത് എൽ ഡി എഫ് സർക്കാരെന്ന നുണയുടെ പരിപ്പ് ഇവിടെ വേവില്ലെന്ന് തോമസ് ഐസക്ക്; വിറ്റത് ബി ജെ പി സർക്കാർ, കാശു വാങ്ങി കീശയിലിട്ടത് ഐറ്റിഡിസി
- സ്വാധി സരസ്വതിയുടെ ഫെയ്സ്ബുക്കിൽ ‘ബീഫ്പൊങ്കാല’ നടത്തി മലയാളികൾ
- യുവതിയെ ഭർത്താവ് പട്ടാപ്പകൽ ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് ചുട്ടുകൊന്നു; സഹായിക്കാൻ ആരും ശ്രമിച്ചില്ല, ഭർത്താവ് ഒളിവിൽ
- ലിഗയെ കാട്ടിലെത്തിച്ചത് ബോട്ടിങ് നടത്താമെന്ന് പറഞ്ഞ്, മോശമായി പെരുമാറി; പിന്നിലുള്ള ആളെ തിരിച്ചറിഞ്ഞു
വരാപ്പുഴ കസ്റ്റഡി മരണത്തിൽ നോർത്ത് പറവൂർ സി ഐ ക്രിസ്പിൻ സാം അഞ്ചാം പ്രതി
വരാപ്പുഴ കസ്റ്റഡി മരണത്തിൽ നോർത്ത് പറവൂർ സി ഐ ക്രിസ്പിൻ സാം അഞ്ചാം പ്രതി. അന്യായമായി തടങ്കലിൽ വക്കൽ. റേഖകളിൽ തിരിമറിനടത്തി എന്നീ കുറ്റങ്ങളാണ് സി ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രിസ്പിനെ ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
വരാപ്പുഴ എസ് ഐ അടക്കം നാല് ഉദ്യോഗസ്ഥർ നേരത്തെ തന്നെ കേസിൽ അറസ്റ്റിലായിരുന്നു. ശ്രീജിത്തിനെ മർദ്ദിച്ച കൂട്ടത്തിൽ ഇല്ലാതിരുന്നതിനാൽ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
രാത്രിയിൽ അറസ്റ്റ് ചെയ്ത സ്രീജിത്തിനെ രാവിലെ അറസ്റ്റ് ചെയ്തു എന്ന രീതിയിൽ രേഖ ചമച്ചതിനാണ് സി ഐക്കെതിരെ കേസെടുത്തിട്ടുള്ളത്. കസ്റ്റഡി മരത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റവും ക്രിസ്പിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.