അനുബന്ധ വാര്‍ത്തകള്‍
- സംസ്കാരശൂന്യരായ ചിലരാണ് അധ്യാപികമാരെ പരിഹസിക്കുന്നത്: കർശന നടപടിയെന്ന് കെകെ ശൈലജ
- കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
- കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
- പഠനസൗകര്യമില്ലാത്തതിന്റെ മനോവിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: ദേവിക ധാര്‍ഷ്ട്യത്തിന്റെയും താന്തോന്നിത്തരത്തിന്റെയും ബലിയാടെന്ന് കെപിസിസി പ്രസിഡന്റ്
- ലോക്ക് ഡൗണിനെതുടര്‍ന്ന് മാറ്റിവച്ച കേരള സര്‍വകലാശാല പരീക്ഷകള്‍ നാളെമുതല്‍ ആരംഭിക്കും
ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍
ഉത്ര കൊലക്കേസില്‍ പ്രതിയായ ഉത്രയുടെ ഭര്‍ത്താവായിരുന്ന സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇവരോട് ഇന്നലെ രാവിലെ 10മണിക്ക് പൊലീസിനുമുന്നില്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നതാണ്. ഹാജരാകാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സൂരജിന്റെ പിതാവിനെ നേരത്തേ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവു നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമായിരുന്നു അറസ്റ്റ്.
അതേസമയം ഉത്രയുടെ പിതാവ് വിജയസേനന്‍ പറയുന്നത് സൂരജിന്റെ പിതാവ് സുരേന്ദ്രനേക്കാള്‍ വലിയ പ്രതികള്‍ വീട്ടിതന്നെയുണ്ടെന്നും സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഉത്രയുടെ കൊലപാതകത്തില്‍ വലിയ പങ്കുണ്ടെന്നുമാണ്. കേസുമായി ഏതറ്റംവരെയും പോകുമെന്നും വിജയസേനന്‍ പറയുന്നു.