അനുബന്ധ വാര്‍ത്തകള്‍
- കിഫ്ബിയ്ക്ക് എതിരായ സിഎജി റിപ്പോർട്ട്: അടിയന്തര പ്രമേയത്തിന് അനുമതി
- കെവി തോമസ് കോൺഗ്രസ്സ് വിട്ടേയ്ക്കും എന്ന് റിപ്പോർട്ടുകൾ, എറണാകുളത്ത് മത്സരിയ്ക്കാൻ സാധ്യത
- 24 മണിക്കൂറിനിടെ 13,823 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,05,95,660
- നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി: ഏപ്രിൽ 15ന് മുൻപ്: തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി ടിക്കാറാം മീണ
- ഉമ്മന്‍ചാണ്ടി ചെയര്‍മാനായ പത്ത് അംഗസംഘത്തെ തിരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു
തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി
തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
തീരശോഷണം പരിഹരിക്കുന്നതിന് വലിയ ഒരു പദ്ധതി നടപ്പാക്കാന്‍ ലോകബാങ്കുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനത്തിന് കാത്തിരിക്കാതെ തന്നെ കിഫ്ബി മുഖേന പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുകയാണ്. തീരശോഷണം എന്നാല്‍ രാജ്യ അതിര്‍ത്തിയുടെ ശോഷണമാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. തീരശോഷണം പരിഹരിക്കുന്നതിന് കേന്ദ്രത്തിന്റേയും സഹായം അനിവാര്യമാണ്. അതേസമയം, കേരളത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.