അനുബന്ധ വാര്‍ത്തകള്‍
- സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ഫയലുകൾക്ക് തീയിട്ടു, കടുത്ത ആരോപണവുമായി പ്രതിപക്ഷം
- സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തം; ഫയലുകള്‍ കത്തിനശിച്ചതായി വിവരം
- ഇന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചത് 10 ഹോട്ട്സ്പോട്ടുകള്‍
- കൂടുതൽ രോഗികൾ മലപ്പുറത്ത്, തിരുവനന്തപുരത്ത് 391 പേർക്ക് രോഗം, തൃശൂരും കോഴിക്കോടും 200ന് മുകളിൽ രോഗികൾ
- സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 മരണം, 2142 പേർക്ക് സമ്പർക്കം വഴി രോഗം
സെക്രട്ടറിയേറ്റിലെ തീപിടുത്തം: സ്ഥലം എംഎല്‍എ വിഎസ് ശിവകുമാറിനെ കടത്തിവിട്ടില്ല; ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റുചെയ്തു
സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ മണ്ഡലത്തെ എംഎല്‍എയായ വിഎസ് ശിവകുമാറിനെ കടത്തിവിട്ടില്ല. ഇതേ തുടര്‍ന്ന് വിഎസ് ശിവകൂമാറും വിടി ബല്‍റാം എംഎല്‍എയും സ്ഥലത്ത് കുത്തിയിരുപ്പ് സമരം നടത്തുകയാണ്. ബിജെപി നേതാവ് കെ സുരേന്ദ്രനെ സ്ഥലത്തു നിന്ന് അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു.
അതേസമയം സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രിയ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും കടത്തി വിടാത്തതില്‍ സെക്രട്ടറിയേറ്റ് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. വൈകുന്നേരം അഞ്ചുമണിക്കാണ് തീപിടുത്തം ഉണ്ടായത്. സ്ഥലത്തെ എംഎല്‍എ ആയിരുന്നിട്ടുകൂടി തന്നെ കടത്തിവിടാത്തത് സംഭവത്തിലെ ദുരൂഹതയെ വെളിപ്പെടുത്തുന്നതായി വിഎസ് ശിവകുമാര്‍ പറഞ്ഞു.