അനുബന്ധ വാര്‍ത്തകള്‍
- അവസാന വർഷ പരീക്ഷയിൽ മാറ്റമില്ല; പരീക്ഷയില്ലാതെ പാസ് നൽകാനാവില്ലെന്ന് യുജിസി സുപ്രീം കോടതിയിൽ
- ഇന്ന് വർധിച്ചത് 280 രൂപ, ഒരു പവൻ സ്വർണത്തിന് വില 40,000 രൂപ
- രാജ്യത്ത് ഓഗസ്റ്റുമുതല്‍ വാങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും
- അമേരിക്കയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു
- ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ കസ്റ്റംസ് അന്വേഷിയ്ക്കുന്നു, ചാർട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യംചെയ്തു
പൊതുജലാശയങ്ങളില്‍ മല്‍സ്യ വിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി; നിക്ഷേപിക്കുന്നത് നാലുകോടിയിലേറെ മത്സ്യക്കുഞ്ഞുങ്ങളെ
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സംസ്ഥാനത്തെ പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. വിവിധയിനത്തിലുള്ള നാലു കോടിയിലധികം മല്‍സ്യക്കുഞ്ഞുങ്ങളെയാണ് റിസര്‍വോയറുകളിലും പുഴകളിലുമായി നിക്ഷേപിക്കുന്നത്.
ജലസംഭരണികളില്‍ ഒരു കോടി 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും രണ്ടുകോടി 70 ലക്ഷം മല്‍സ്യങ്ങളെ നാട്ടിലെ പൊതു ജലാശയങ്ങളിലും വളര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ജലാശയങ്ങളുടെ സംരക്ഷണത്തിനും അവയെ ആശ്രയിച്ച് ജീവിക്കുന്ന പൊതുസമൂഹത്തിനും കൈത്താങ്ങാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണവും മത്സ്യ ലഭ്യതയും ലക്ഷ്യമിടുന്ന ഈ പദ്ധതി ലക്ഷക്കണക്കിന് കര്‍ഷകരുടെ തൊഴില്‍സുരക്ഷ കൂടി ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടവും ഭക്ഷ്യസുരക്ഷയും ഒരുമിച്ചു കൊണ്ടുപോകാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.