അയച്ചുകൊടുത്ത പണത്തിൽ ഒരുകോടിയോളം കാണാനില്ല, നാട്ടിലെത്തിയ പ്രവാസി മൂന്നം ദിനം ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (12:46 IST)
ചേറൂര്‍ കല്ലടിമൂലയില്‍ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി(46) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍(50) വീയ്യൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്ന് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്. ഒരു കോടിയോളം രൂപ ഗള്‍ഫില്‍ നിന്നും ഇയാള്‍ ഭാര്യയ്ക്ക് അയച്ച് നല്‍കിയിരുന്നു. എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ ഈ തുക ഇല്ലെന്ന് മാത്രമല്ല കടവും ഉണ്ടായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇവരുടെ 2 മക്കളും പുറത്താണ് പഠിക്കുന്നത്. കൊല നടത്തിയതിന് ശേഷം ഇയാള്‍ സ്വമേധയാ പോലീസ് സ്‌റ്റേഷനിലേക്കെത്തി കീഴടങ്ങുകയായിരുന്നു. നിലവില്‍ ഉണ്ണികൃഷ്ണന്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :