അനുബന്ധ വാര്‍ത്തകള്‍
- കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു; അപകടമുണ്ടാക്കിയത് ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോയ ഇന്ത്യന്‍ കപ്പല്‍ - തിരച്ചില്‍ തുടരുന്നു
- കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു; മൂന്ന് മരണം, എട്ട് പേർക്കായി തിരച്ചിൽ നടത്തുന്നു
- കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു; മൂന്ന് മരണം, 12 പേർക്ക് പരുക്കേറ്റു
- വിനോദയാത്രക്കിടെ തെലങ്കാനയില്‍ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു
- 145 യാത്രക്കരുമായി ഹൈദെരാബാദിലെത്തിയ വിമാനത്തിൽ ലാൻഡിങ്ങിനിടെ തീപിടുത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല
കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല
മീൻപിടുത്ത ബോട്ടിൽ കപ്പലിടിച്ച് ഉണ്ടായ അപകടത്തിൽ കാണാതായ ഒൻപതുപേർക്കായി തിരച്ചിൽ തുടരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതിനകം കിട്ടിയിരുന്നു.
മുനമ്പം തീരത്തുനിന്ന് 44 കി മീ അകലെ പുറംകടലിൽ തകർന്ന ബോട്ടിന്റെ അവശിഷ്‌ടങ്ങൾ നാവികസേന കണ്ടെടുത്തിരുന്നു. അപകടത്തിനിടയാക്കിയെന്ന് കരുതുന്ന ദേശ് ശക്തി തീരത്തടുപ്പിക്കാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം കപ്പൽ മംഗളൂരുവിലോ ഗോവയിലോ അടുപ്പിക്കാനാണ് ശ്രമം.
അപകടത്തിൽ പെട്ട ഓഷ്യാനിക് ബോട്ടിൽ ആകെ 14 പേരാണുണ്ടായിരുന്നത്. അതിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. മാല്യങ്കര സ്വദേശി സിജു (45), തമിഴ്‌നാട് രാമൻതുറ സ്വദേശികളായ രാജേഷ് കുമാർ (32), ആരോക്യദിനേഷ് (25), യേശുപാലൻ (38), സാലു (24), പോൾസൺ (25), അരുൺകുമാർ(25), സഹായരാജ് (32), കൊൽക്കത്ത സ്വദേശി ബിപുൽദാസ് (28) എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സ്വദേശികളായ യുഗനാഥൻ (40), യാക്കൂബ് (59), സഹായരാജ് (46) എന്നിവരെയാണ് കാണാതായത്.