അനുബന്ധ വാര്‍ത്തകള്‍
- കോട്ടയത്തെ ധനകാര്യ സ്ഥാപനത്തിൽ ഒന്നരക്കോടിയുടെ സ്വർണക്കവർച്ച
- വീട്ടില്‍ നിന്ന് തുടര്‍ച്ചയായി പണം നഷ്ടപ്പെടുന്നു, പരാതി നല്കി ശോഭന; കുടുങ്ങിയത് വീട്ടുജോലിക്കാരി !
- നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം : ജോലിക്കാരി അറസ്റ്റിൽ
- 50 കോടി ബജറ്റില്‍ ടോവിനോയുടെ പാന്‍-ഇന്ത്യ സിനിമ, ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാന്‍ മാത്രം 30 ദിവസം മാറ്റിവെച്ച് നിര്‍മ്മാതാക്കള്‍
- തൃഷ കഥ കേട്ടത് ലിയോയുടെ കാശ്മീര്‍ ചിത്രീകരണത്തിനിടെ, ടോവിനോയ്ക്കൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ നടി
ആളില്ലാ വീടുകളിൽ കയറി മോഷണം : അമ്മയും മകനും അറസ്റ്റിലായി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ രാത്രി ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന അമ്മയും മകനും പോലീസ് പിടിയിലായി. വിഴിഞ്ഞം കരിങ്കുളം പുല്ലുവില പുതിയതുറ സ്വദേശി വർഗീസ് (21), മാതാവ് ജയ(47) എന്നിവരാണ് വലിയതുറ പോലീസിന്റെ പിടിയിലായത്.
അടുത്തിടെ വലിയതുറ, പെട്ട എന്നിവിടങ്ങളിൽ നടന്ന എട്ടു മോഷണക്കേസുകൾ ഇതോടെ തെളിഞ്ഞു. കണ്ണാന്തുറയിൽ കൃഷ്ണമൂർത്തിയുടെ വീട്ടിൽ നടന്ന 6 പവന്റെ സ്വർണ്ണാഭരണങ്ങളും രണ്ടായിരം രൂപയും കവർന്ന കേസിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കവർച്ചമുതൽ അമ്മയാണ് വിറ്റഴിക്കാൻ സഹായിക്കുന്നത്.
പ്രധാനമായും റസിഡൻഷ്യൽ ഏരിയകളിൽ പകൽ കറങ്ങി നടന്നു താഴിട്ടു പൂട്ടിയിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് രാത്രി മോഷണം നടത്തുന്നത്. 2001 മുതൽ ഇവർ വലിയതുറ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ആറ് മോഷണങ്ങളാണ് നടത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അടുത്തിടെ വലിയതുറ, പെട്ട എന്നിവിടങ്ങളിൽ നടന്ന എട്ടു മോഷണക്കേസുകൾ ഇതോടെ തെളിഞ്ഞു. കണ്ണാന്തുറയിൽ കൃഷ്ണമൂർത്തിയുടെ വീട്ടിൽ നടന്ന 6 പവന്റെ സ്വർണ്ണാഭരണങ്ങളും രണ്ടായിരം രൂപയും കവർന്ന കേസിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കവർച്ചമുതൽ അമ്മയാണ് വിറ്റഴിക്കാൻ സഹായിക്കുന്നത്.
പ്രധാനമായും റസിഡൻഷ്യൽ ഏരിയകളിൽ പകൽ കറങ്ങി നടന്നു താഴിട്ടു പൂട്ടിയിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് രാത്രി മോഷണം നടത്തുന്നത്. 2001 മുതൽ ഇവർ വലിയതുറ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ആറ് മോഷണങ്ങളാണ് നടത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.