അനുബന്ധ വാര്‍ത്തകള്‍
- പുകവലി നിർത്താൻ ആവശ്യപ്പെട്ട സഹോദരനെ ശ്വാസംമുട്ടിച്ച് കൊന്നു
- ആർ എസ് എസിന്റെ പണാധിപത്യത്തെ നേരിടാൻ സഖ്യങ്ങൾ അനിവാര്യമെന്ന് സോണിയ ഗാന്ധി
- ബോളിവുഡിലേക്ക് ചേക്കേറാൻ ഒരുങ്ങി അമല പൊൾ
- വാഹനങ്ങൾക്ക് വീണ്ടും വില വർധിപ്പിക്കാനൊരുങ്ങി ടാറ്റ
- പതിനഞ്ചുകാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
മണ്ണിടിച്ചിൽ; താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു
മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടർന്ന് വയനാട് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാലാണ് ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കാൻ തിരുമാനിച്ചത്.
നേരത്തെ ഗതാഗത നിയന്ത്രണമാത്രമാണ് ഏർപ്പെടുത്തിയിരുന്നത് എങ്കിലും വാഹനങ്ങൾ കടത്തി വിടുന്നത് അപകടകരമാണെന്ന് കണ്ടെത്തിറ്റതിനെ തുടർന്ന് നിയന്ത്രണം പൂർണമാക്കുകയായിരുന്നു. കെ എസ് ആർ ടി സി കോഴിക്കോട് നിന്നും വയനാറ്റ് നിന്നും ചിപ്ലിപ്പാറ വരെ സർവീസ് നടത്തും.
മറ്റു വാഹനങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വയനാട് ചുരത്തിലൂടെ സഞ്ചരിക്കരുത് എന്ന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ചർക്കുവാഹനങ്ങളെ കുറ്റ്യാടി വഴി തിരിച്ചു വിടുകയാണ്.