ഒരു ഷാളിന്റെ ഇരുവശങ്ങൾ ഉപയോഗിച്ച് 20 കാരനും 15 കാരിയും തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (18:36 IST)
കോഴിക്കോട്:
ഒരു ഷാളിന്റെ ഇരു വശങ്ങൾ ഉപയോഗിച്ച് 20 കാരനും 15 കാരിയും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഇന്ന് പുലർച്ചെ ബാലുശ്ശേരി കരിമല ചൂരക്കണ്ടി മലമുകളിലാണ് യുവാവിനെയും പത്താം ക്ലാസ് വിദ്യാര്ഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


പൂളക്കണ്ടി തൊട്ടാൽ മീത്തൽ പരേതനായ അനിൽകുമാറിന്റെ മകൻ അഭിനവ് (20), താമരശേരി അണ്ടോണ പുള്ളോരാക്കുന്നുമ്മൽ ഗിരീഷ് ബാബുവിനെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ രണ്ട് അറ്റത്തായിട്ടാണ് ഇരുവരും തൂങ്ങിമരിച്ചത്.

താമരശേരി കൊരങ്ങാട്ടെ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മിയെ കഴിഞ്ഞ വൈകിട്ട് മുതൽ കാണാതായിരുന്നു. കൊരങ്ങാട്ടെ ഒരു ചപ്പാത്തി കമ്പനി ജീവനക്കാരനാണ് അഭിനവ്. ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :