അനുബന്ധ വാര്‍ത്തകള്‍
- റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ ഇടിച്ചുതകർത്ത് യുവതി, വീഡിയോ !
- അപകടം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു, ദൃശ്യങ്ങൾ പുറത്ത്; ശ്രീറാമിനു പിന്നാലെ പൊലീസും പ്രതിക്കൂട്ടിൽ
- ഓട്ടോയിൽ ചെളിവെള്ളം തെറിപ്പിച്ചു, കാർ തടഞ്ഞുനിർത്തി യുവാവിന്റെ കരണത്തടിച്ച് ഓട്ടോക്കാരൻ
- ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പൂർണമായും ഉപേക്ഷിക്കാനൊരുങ്ങി എസ്ബിഐ !
- സത്യം പുറത്തുവരുമോ ?; ശ്രീറാം ഓടിച്ച കാര്‍ ഫോക്സ് വാഗണ്‍ കമ്പനി പരിശോധിച്ചു - റിപ്പോര്‍ട്ട് നിര്‍ണായകം
കാർ ഓടിച്ചത് ശ്രീറാം തന്നെ; ഫോറൻസിക് ഫലം പുറത്ത്; കുരുക്ക് മുറുകുന്നു
വാഹനമോടിച്ചത് താനല്ല വഫയാണെന്നായിരുന്നു ശ്രീറാമിന്‍റെ ആദ്യമൊഴി.
വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ, പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ വിരലടയാളം തന്നെയാണ് കാറിന്‍റെ സീറ്റ് ബെൽറ്റിലുള്ളതെന്ന് പരിശോധനാഫലം. എന്നാൽ കാറിന്‍റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതർ കവറിലെയോ വിരലടയാളങ്ങൾ വ്യക്തമല്ലെന്നും വിരലടയാള വിദഗ്‍ധരുടെ പരിശോധനാഫലത്തിൽ പറയുന്നു. വാഹനമോടിച്ചത് താനല്ല വഫയാണെന്നായിരുന്നു ശ്രീറാമിന്‍റെ ആദ്യമൊഴി.
എന്നാൽ പിന്നീട് ഇത് ശ്രീറാം തന്നെ തിരുത്തിയിരുന്നു. താനാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു. കാറിന്‍റെ വാതിലിൽ നനവുണ്ടായിരുന്നതിനാൽ കൃത്യമായ തെളിവുകൾ അവിടെ നിന്ന് ലഭിച്ചില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്. ഫൊറൻസിക് പരിശോധനയ്ക്കായി വിദഗ്‍ധർ എത്തുന്നതിന് മുൻപ് വാഹനം സ്ഥലത്ത് നിന്ന് മാറ്റിയത് വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരുന്നത്.
സ്ഥലത്ത് വിദഗ്‍ധർ എത്തുന്നതിന് മുമ്പ് തന്നെ ക്രെയിനുപയോഗിച്ച് കാർ മാറ്റിയിട്ടതോടെ കുറ്റകൃത്യം നടന്നയിടം അതേപോലെ സൂക്ഷിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് ആരോപണമുയർന്നു.