ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

A Padmakumar, Sabarimala Case, A Padmakumar Sabarimala Gold case, A Padmakumar Arrest,  എ.പത്മകുമാറിനു വീണ്ടും നോട്ടീസ്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍
A Padmakumar
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ജനുവരി 2026 (09:17 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്റില്‍ കഴിയുന്ന പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണ്ണ പാളികള്‍ കൊടുത്തു വിടാനുള്ള മിനിറ്റ്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനപ്പൂര്‍വമാണെന്നും കട്ടിള പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐക്ക് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ദ്ധനും പോറ്റിയും അടക്കമുള്ള പ്രതികള്‍ ബാംഗ്ലൂരില്‍ ഗൂഢാലോചന നടത്തിയെന്നും എസ് ഐടി പറയുന്നു. അതേസമയം ശബരിമലയിലെ സ്വര്‍ണമോഷണക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്ക്ക് ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ശബരിമല ക്ഷേത്രത്തിലെ മുഖ്യ പൂജാരിയ്ക്ക് സാധാരണ റിമാന്‍ഡ് തടവുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ.

അദ്ദേഹത്തിന് ഒരു കിടക്കയും ഫാനും നല്‍കിയിരുന്നു. എന്നാല്‍ തന്ത്രിക്ക് പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാന്‍ അനുവാദമുണ്ട്. വിചാരണ കാത്ത് ജയിലില്‍ കഴിയുന്നവരാണ് റിമാന്‍ഡ് തടവുകാര്‍. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂറില്‍ കൂടുതല്‍ ആവശ്യമുള്ളപ്പോള്‍ അവരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവാണ് റിമാന്‍ഡ്. റിമാന്‍ഡ് തടവുകാര്‍ക്ക് നിയമപ്രകാരം ചില പ്രത്യേക പരിഗണനകളും അവകാശങ്ങളുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :