അനുബന്ധ വാര്‍ത്തകള്‍
- സ്കൂളുകളിലും ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്ക് നിർബന്ധം, കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
- സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ലക്ഷ്യം, ഏതറ്റം വരെ പോയും സത്യം പുറത്തുകൊണ്ടുവരണം; പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
- സ്വപ്ന സുരേഷിന് നിയമസഹായം ചെയ്തുകൊടുക്കുന്നത് ആര്‍എസ്എസ് അനുകൂലിയായ അഭിഭാഷകന്; ദുരൂഹത
- സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും 2000ത്തിന് മുകളിൽ രോഗികൾ, ഇന്ന് രോഗം സ്ഥിരീകരിച്ചത് 2415 പേർക്ക്
- സഞ്ചാരവേളയില്‍ വാഹനങ്ങള്‍ക്ക് അപകട സാധ്യത മുന്നില്‍ കണ്ട് മുന്നറിയിപ്പു നല്കുന്ന സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി
'അയ്യപ്പനായിട്ട് കൊണ്ടിട്ട് തരുന്നതാണ് ഇതൊക്കെ'; സ്വപ്ന സുരേഷിന്റെ അഭിഭാഷകന്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളും അതിനുശേഷമുള്ള സംഭവവികാസങ്ങളും അയ്യപ്പനായിട്ട് കൊണ്ടിട്ട് തരുന്നതാണെന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകന് കൃഷ്ണരാജ്. ഇന്ന് ഹൈക്കോടതിയില്‍ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കേസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണരാജ്.
'ലക്ഷകണക്കിനു അയ്യപ്പ ഭക്തന്മാരുടെ കണ്ണീര് ഒഴുക്കാന്‍ കാരണമായ ആളാണ് പിണറായി വിജയന്. അപ്പോള്‍ ഇതൊക്കെ അയ്യപ്പനായിട്ട് കൊണ്ടിട്ട് തരുന്നതാണ്. നമ്മള് ആരും ആവശ്യപ്പെട്ടതല്ല,' കൃഷ്ണരാജ് പറഞ്ഞു. താനൊരു തീവ്രഹിന്ദുത്വവാദി ആണെന്നും കൃഷ്ണരാജ് പറഞ്ഞു. ആര്‍എസ്എസുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷകന് കൂടിയാണ് കൃഷ്ണരാജ്.
അടുത്ത ലേഖനം