പതിനാലുകാരിയെ പള്ളിമേടയിലിട്ട് വികാരിയച്ചന്‍ മൂന്ന് മാസം പീഡിപ്പിച്ചു

പറവൂര്‍| VISHNU N L| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (12:42 IST)
യേശു ക്രിസ്തു തന്റെ ശിഷ്യരുമൊത്ത് അവസാന അത്താഴം കഴിച്ച് അപ്പവും വീഞ്ഞു വാഴ്ത്തി വിശുദ്ധ കുര്‍ബ്ബന സ്ഥാപിച്ച വിശുദ്ധ മാസത്തിന് കളംങ്കമേല്‍പ്പിച്ചുകൊണ്ട് പതിനാലുകാരിയെ പള്ളിമേടയിലിട്ട് വികാരിയച്ച പീഡിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേരളത്തില്‍ നിന്ന് ഉണ്ടായിരിക്കുനത്. പറവൂ‍രാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ള പുത്തന്‍വേലിക്കര പറങ്കിനാട്ടിയകുരിശ് ലൂര്‍ദ്മാത പള്ളി വികാരി ഫാ എഡ്‌വിന്‍ സിഗ്രേസ് ആണ് പതിനാലുകാരിയെ പള്ളിമേടയില്‍ വെച്ച് പീഡിപ്പിച്ചത്.

പള്ളിമേടയിലേക്ക് ഈ പീഡനത്തിനിരയായ കുട്ടിയെ വികാരിയച്ചാന്‍ ഇടയ്ക്കിടെ കൂട്ടിക്കൊണ്ട് പോകുന്നതില്‍ സംശയം തോന്നിയ കുട്ടിയുടെ മാതാവ് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം അറിഞ്ഞത്. ഇതോടെ മാതാവ് പൊലീസില്‍ വികാരിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. സംഭവം പുറത്തായതോടെ വികാരിയച്ചനെ സഭ നീക്കം ചെയ്തിരുന്നു. സംഭവം വിവാദമായതോടെ വികാരി ഒളിവിലാണ്.

പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനും ഗായകനും എഴുത്തുകാരനുമാണ്
ഫാ.എഡ്‌വിന്‍ സിഗ്രേസ്. നിരവധി ഭക്തിഗാന സിഡികളും അച്ചന്റേതായുണ്ട്. വിദേശങ്ങളിലുള്‍പ്പടെ ധ്യാനത്തിന് പോകുന്ന
ഫാ.എഡ്‌വിന് വിപുലമായ ആരാധകവൃന്ദവുമുണ്ട്. ജനുവരി മുതല്‍ പലതവണ വികാരിയച്ചന്‍ പള്ളിമേടയില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കേക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :