അനുബന്ധ വാര്‍ത്തകള്‍
- 'തന്റെ മരണത്തിന് ഉത്തരവാദി നിലമ്പൂര്‍ പൊലീസ്': പ്രണയവിഷയത്തില്‍ പൊലീസ് വിളിപ്പിച്ച യുവാവ് വീഡിയോ ചെയ്ത ശേഷം ജീവനൊടുക്കി
- പി.സി.ജോര്‍ജ് ബിജെപിയിലേക്ക്; കോട്ടയം സീറ്റ് ആവശ്യപ്പെടും
- 'തോറ്റു തോറ്റു മടുത്തു'; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്
- വി.മുരളീധരന് ആറ്റിങ്ങലില്‍ മത്സരിക്കും
- ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്ത്: രണ്ടു പേർ പിടിയിൽ
Ranjith Sreenivas Murder Case: രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ! അപൂര്‍വം
Ranjith Sreenivas Murder case: രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടന്നു കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഐപിസി 449, 447, 506(2), 324, 323, 341, 201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന് വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. 2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസനെ വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് പ്രതികള്‍ കൊലപ്പെടുത്തിയത്. നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ്, നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ എന്നിവരാണ് കേസിലെ പ്രതികള്‍. 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിരുന്നു.