അനുബന്ധ വാര്‍ത്തകള്‍
- 'സര്‍ക്കാര്‍ ക്ഷണിതാക്കളുടെ ലിസ്റ്റ് അയയ്ക്കണമായിരുന്നു'; ഉദ്ഘാടന ചടങ്ങ് വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
- വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി
- വര്ഗ്ഗവഞ്ചകന് മാപ്പില്ല: ജി സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച് സിപിഎം
- സിപിഎമ്മിന് തിരിച്ചടി; ജി സുധാകരന് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കും
- കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ വൈകുന്നത് എന്തുകൊണ്ട്? കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം
പ്രതിപക്ഷത്തിനു വീണ്ടും തിരിച്ചടി; പിആർഡി പരസ്യത്തിൽ തെറ്റില്ല, സർക്കാരിനു തുടരാം
മാർച്ച് അഞ്ചിലെ പത്രങ്ങളിൽ വന്ന പിആർഡി പരസ്യമാണ് വിവാദമായത്
യുഡിഎഫ് കെടുകാര്യസ്ഥതയും എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളും ഉൾക്കൊള്ളിച്ചുള്ള പത്ര പരസ്യത്തിൽ തെറ്റില്ലെന്നു ഹൈക്കോടതി. പിആർഡി പരസ്യത്തിനെതിരെ കോൺഗ്രസ് നൽകിയ ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
മാർച്ച് അഞ്ചിലെ പത്രങ്ങളിൽ വന്ന പിആർഡി പരസ്യമാണ് വിവാദമായത്. യുഡിഎഫ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന അഞ്ച് വർഷത്തെ കെടുകാര്യസ്ഥതയും ദുർഭരണവും ജനങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു ആദ്യ പേജിൽ. രണ്ടാം പേജിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞിരുന്നു. ഈ ഡബിൾ ജാക്കറ്റ് പരസ്യം നിയമവിരുദ്ധമെന്നാണ് ഹർജിയിൽ ആരോപിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി നിലനിൽക്കില്ലെന്ന നിലപാടെടുത്തു.
പരസ്യവുമായ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിൽ മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിന് പത്ത് ദിവസം സമയം നൽകി.
അടുത്ത ലേഖനം