അനുബന്ധ വാര്‍ത്തകള്‍
- യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: ക്രൈംബ്രാഞ്ചിനെ കേസന്വേഷണം ഏല്പിച്ചത് കേസ് വൈകിപ്പിക്കുന്നതിനും അന്വേഷണം വഴി തിരിച്ചു വിടുന്നതിനുമെന്ന് ചെന്നിത്തല
- പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് കെ സുരേന്ദ്രന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
- ഇലക്ഷന് കഴിഞ്ഞെത്തിയ കൃഷ്ണകുമാറില് വന്ന മാറ്റം കണ്ടെത്തി മക്കള്‍, രസകരമായ കുറിപ്പ് ശ്രദ്ധേയമാകുന്നു !
- ബിജെപി സ്ഥാനാർത്ഥിയായതോടെ മക്കൾക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായി: കൃഷ്ണകുമാർ
- മാർക്സിസം എന്ന് എന്തിനെഴുതി? കവി മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി
തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറി: രമേശ് ചെന്നിത്തല
തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇത് ഫലപ്രദമായി തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടിലും ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ട് ചെയ്ത ഇവര്‍ക്ക് ഇപ്പോള്‍ തപാല്‍ വോട്ടിനുള്ള ബാലറ്റും പോസ്റ്റലായും വരികയാണ്.
ഇവര്‍ വീണ്ടും തപാല്‍ വോട്ട് ചെയ്താല്‍ അത് ഇരട്ടിപ്പാവും. മൂന്നരലക്ഷത്തോളം തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ ഉണ്ട് എന്നതിനാല്‍ ഇതും തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വോട്ടേഴ്സ് ലിസ്റ്റിലെ വ്യാജവോട്ടര്‍മാരെ കണ്ടെത്താനും അവര്‍ കള്ളവോട്ട് ചെയ്യുന്നത് ഒരു പരിധിവരെ തടയാനും യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.