അനുബന്ധ വാര്‍ത്തകള്‍
- സന്നിധാനത്ത് സ്ത്രീകൾക്കായി കൂടുതൽ സൌകര്യങ്ങൾ ഉണ്ടാവില്ല; പതിനെട്ടാം പടിയിൽ വനിതാ പൊലീസുകാരെ നിയോഗിക്കില്ലെന്ന് എ പദ്മകുമാർ
- സുന്നി പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ; ഉടൻ സുപ്രീം കോടതിയെ സമീപിക്കും
- ശബരിമല സ്ത്രീ പ്രവേശനം: ഓർഡിനൻസ് കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തുഷാര്‍
- ‘ശബരിമല വിഷയം ആളിക്കത്തിക്കണം, കേരളത്തിൽ മോദി തരംഗം ഉണ്ടാക്കണം‘- ഹിന്ദു വികാരം വോട്ടാക്കി മാറ്റാൻ അമിത് ഷായുടെ നിർദേശം
- ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന നിലപാടെടുക്കില്ല: എം സ്വരാജ്
ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ മാറുമറയ്ക്കാതെ അമ്പലത്തിൽ പോകുമോയെന്ന് പി കെ ശ്രീമതി
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ കാലത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണെന്നും കേരളത്തിൽ അത് നടക്കില്ലെന്നും പി കെ ശ്രീമതി എം പി. ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ മാറുമറക്കാതെ അമ്പലത്തിൽ പോകുമോ എന്നും ശ്രീമതി ചോദിച്ചു.
സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് അശുദ്ധിയാണെങ്കിൽ അവരുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതും അശൂദ്ധിയല്ലെ, അവർ പ്രസവിക്കുന്ന കുട്ടികളെ സ്‌പർശിക്കുന്നതും അശുദ്ധിയാവില്ലെ എന്നും പി കെ ശ്രീമതി ചോദിച്ചു.
ഒരുകാലത്ത് സ്ത്രീകൾ അമ്പലത്തിൽ പോകണമെങ്കിൽ വീട്ടിൽ നിന്നും കുളിച്ചത് പോരതെ അമ്പലക്കുളത്തിലും മുങ്ങിക്കുളിക്കണമായിരുന്നു, നനഞ്ഞ വസ്ത്രങ്ങളിലൂടെ സ്ത്രീകളുടെ ശരീരം കാണാൻ വേണ്ടിയായിരുന്നു അത്. പുരുഷ കേസരികളുടെ സംഘടനയായ ആർ എസ് എസും രമേശ് ചെന്നിത്തലയും സ്ത്രീകളെ ഇളക്കിവിട്ട് കലാപത്തിന് ശ്രമിക്കുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു.