അനുബന്ധ വാര്‍ത്തകള്‍
- 'സംശയം വേണ്ട, എയിംസ് കേരളത്തിലേക്ക് വരും': വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി
- സച്ചിദാനന്ദന്റെ രാഷ്ട്രീയ വിമര്‍ശനം അപക്വവും ബാലിശവുമാണ്: മുരുകന് കാട്ടാക്കട
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: എന്‍ വാസുവിന് സ്വാഭാവിക ജാമ്യം
- എസ്ഐആർ അന്തിമ വോട്ടർപട്ടിക 21ന്, ഹിയറിങ് നടപടികൾ അവസാന ഘട്ടത്തിൽ
- പരീക്ഷാ സമ്മർദ്ദം അകറ്റാം, ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ‘WE-HELP’ ഫെബ്രുവരി 16 മുതൽ
പണിമുടക്കുന്നവര്‍ക്ക് ശമ്പളമില്ല; ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് പണിമുടക്ക് തുടരുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കേരളത്തില്‍ ഭരണ പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്കുന്നതിനാല് സംസ്ഥാനം പൂര്‍ണമായും സ്തംഭിക്കും.
ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. റെയില്‍വേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. പാല്, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പണിമുടക്കില്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്ന് ശമ്പളം ലഭിക്കില്ല.