അനുബന്ധ വാര്‍ത്തകള്‍
- വികെ പ്രശാന്തിന് എംഎല്‍എ ഹോസ്റ്റലില്‍ സ്ഥലമുണ്ട്, പിന്നെ എന്തിനാണ് കോര്പ്പറേഷന് കെട്ടിടം: കെഎസ് ശബരീനാഥന്
- വട്ടിയൂർക്കാവിൽ എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലുള്ളപ്പോൾ ശാസ്തമംഗലത്തെ മുറിയെന്തിന്? വി കെ പ്രശാന്ത് എംഎൽഎക്കെതിരെ കെ എസ് ശബരീനാഥൻ
- മലപ്പുറത്ത് എല്‍ഡിഎഫിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; അബ്ദുറഹ്മാന് രണ്ടത്താണി പിന്മാറാന് സാധ്യത
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മാര്‍ച്ച് 26 വരെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും, സമയക്രമത്തില്‍ മാറ്റം
- ഒരു വീട്ടില്‍ എത്ര ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാം? പരിധി കവിഞ്ഞാല്‍ 7 വര്‍ഷം തടവ്
നേമത്ത് കെ എസ് ശബരിനാഥന്, വി എസ് ശിവകുമാറിന് പുതിയ മണ്ഡലം; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തുവരും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എംപിമാരായ കെ സുധാകരനും അടൂര്‍ പ്രകാശിനും ഹൈക്കമാന്‍ഡ് ഇളവ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ ഒരു തീരുമാനത്തിലെത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ കെ സുധാകരന് കണ്ണൂരില്‍ നിന്നും അടൂര്‍ പ്രകാശ് കോന്നിയില്‍ നിന്നും മത്സരിക്കും. സുധാകരന് കേരള ഹൗസില്‍ നിന്ന് ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. അടൂര്‍ പ്രകാശ് ഇതിനകം ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു.
ഇന്നലെ രാത്രി സുധാകരനെ അനുനയിപ്പിക്കാന്‍ കെ സി വേണുഗോപാല്‍, ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍ എന്നിവര്‍ അവസാന ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം കവടിയാര്‍ കൗണ്‍സിലര്‍ കെ എസ് ശബരിനാഥന് നേമം മണ്ഡലത്തില്‍ മത്സരിക്കുമെന്നും വി എസ് ശിവകുമാര്‍ അരുവിക്കരയില്‍ മത്സരിക്കുമെന്നും ഏതാണ്ട് സ്ഥിരീകരിച്ചു. സി പി ജോണിന് തിരുവനന്തപുരം സീറ്റ് നല്കിയതിനുശേഷം ശിവകുമാര്‍ നേതൃത്വത്തോട് അരുവിക്കര ആവശ്യപ്പെട്ടിരുന്നു.