ആരുടെയും ഔദാര്യമല്ല തോട്ടം തൊഴിലാളികള്‍ ചോദിക്കുന്നത്: ബിജിമോള്‍ എംഎല്‍എ

മൂന്നാര്‍ തോട്ടം തൊഴിലാളി സമരം , ബിജിമോള്‍ എംഎല്‍എ , തോട്ടം തൊഴിലാളി
മൂന്നാര്‍| jibin| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (15:19 IST)
ആരുടെയും ഔദാര്യമല്ല, മറിച്ച്
അവരുടെ അവകാശങ്ങളാണ് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ചോദിക്കുന്നതെന്ന് ഇ.എസ്‌ ബിജിമോള്‍ എംഎല്‍എ. ജീവിക്കാനായി വീടും കുടുംബവും ഉപേക്ഷിച്ച്‌ സമരം നടത്തുന്ന തൊഴിലാളികള്‍ക്കൊപ്പം താനും ചേരും.
അനാവശ്യമായ ഒരു മുദ്രാവാക്യവും തൊഴിലാളികള്‍ ഉന്നയിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

ഒരു ട്രേഡ്‌ യൂണിയന്റെയും ബാനറില്ലാത്ത തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമരം അവസാനിക്കും വരെ കുത്തിയിരിപ്പ്‌ സമരം നടത്തും. ചര്‍ച്ച എന്നു പറഞ്ഞ്‌ പാവപ്പെട്ട തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന്‌ കൂട്ടുനില്‍ക്കില്ല. ഏഴ്‌ ദിവസക്കാലമായി സ്‌ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ നടത്തി വരുന്ന സമരത്തിനുനേരെ അധികൃതര്‍ കണ്ണടയ്‌ക്കുകയാണെന്നും ബിജിമോള്‍ എംഎല്‍എ പറഞ്ഞു.

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ മൂന്നാര്‍ സന്ദര്‍ശിക്കുമെന്നും വിഎസ് പറഞ്ഞു. അതിനിടെ സമര സമിതി നേതാക്കള്‍ വി എസിനെ
സ്വാഗതം ചെയ്തു. വി എസിനെ തടയില്ലെന്ന് സമര സമിതി നേതാവ് അരുള്‍ദാസ് പറഞ്ഞു.

മൂന്നാറില്‍ സമരക്കാരുമായി ചര്‍ച്ചക്കെത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയെ സമരക്കാര്‍ തിരിച്ചയച്ചിരുന്നു. രാഷ്ട്രീയ , ട്രേഡ് യൂണിയനുകളെ അകറ്റി നിര്‍ത്തിയുള്ള നയത്തിന്‍റെ തുടര്‍ച്ചയായാണ് എംഎല്‍എയെ സമരക്കാര്‍ തടഞ്ഞത്. രണ്ടുദിവസമായി നടന്ന മന്ത്രിതലചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :